ശാരി, ഗോപു

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവാവും കാമുകിയും അറസ്റ്റിൽ

കല്ലമ്പലം (തിരുവനന്തപുരം): മിനി മുത്തൂറ്റിന്‍റെ കല്ലമ്പലം ശാഖയിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് 55,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. കല്ലുവാതുക്കൽ മേവനകോണം ചരുവിള പുത്തൻ വീട്ടിൽ ശാരി (31), കല്ലുവാതുക്കൽ ഇളംകുളം പേഴുവിള വീട്ടിൽ ഗോപു (29) എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു കുട്ടികളുടെ മാതാവായ ശാരി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ ഗോപുവിനോടൊപ്പം താമസിച്ച് വരികയായിരുന്നു. കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ആണെന്ന് പറഞ്ഞു പറ്റിച്ചും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ആളുകളെ വിശ്വാസത്തിലെടുത്തുമാണ് ഇവർ തട്ടിപ്പ് നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു.

വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്‍റെ നിർദേശപ്രകാരം കല്ലമ്പലം ഐ.എസ്.എച്ച്.ഒ ഐ. ഫറോസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗംഗ പ്രസാദ്, അനിൽ കുമാർ, എ.എസ്.ഐ സുനിൽ, എസ്.സി.പി.ഒ സുരാജ്, സി.പി.ഒ കവിത, ഷീബ, സോളി മോൾ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Young man and his girlfriend arrested for swindling money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.