മണ്ണിടിയാന്‍ സാധ്യതയുള്ള ഭാഗം ടാർപോളിന്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നു
പാറശ്ശാല: പാറശ്ശാല െറയില്‍വേ ട്രാക്കിനോട് ചേർന്ന ഭാഗത്തടക്കം വീണ്ടും മണ്ണിടിച്ചില്‍ ശക്തമായി. സമീപത്തുള്ള പഞ്ചായത്ത് കെട്ടിടം അപകടാവസ്ഥയിലായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പെയ്ത കനത്ത മഴയെതുടര്‍ന്ന് പാറശ്ശാല പഞ്ചായേത്താഫിസിെൻറ സമീപം റെയില്‍വേ ട്രാക്കിലേക്ക് വന്‍തോതില്‍ മണ്ണിടിഞ്ഞു വീണിരുന്നു. ഇതിനെതുടർന്ന് മുടങ്ങിയ ട്രെയിൻ ഗതാഗതം മണ്ണ് നീക്കി രണ്ടുദിവസം മുമ്പാണ് പുനരാരംഭിച്ചത്.
ഇന്നലെ പെയ്ത മഴയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇരുമ്പ് ബീമും തകിടും കൊണ്ട് സംരക്ഷണഭിത്തി നിര്‍മിച്ചതുകാരണം ട്രാക്കിലേക്ക് മണ്ണ് വീഴുന്നത് ഒഴിവാകുകയായിരുന്നു. വീണ്ടും മഴ പെയ്താല്‍ കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ ടാർപോളിന്‍ ഷീറ്റ് ഉപയോഗിച്ച് മണ്ണ് ഇടിഞ്ഞവശം പൊതിഞ്ഞുകെട്ടി ബലപ്പെടുത്തിയിരിക്കുകയാണ്.
പഞ്ചായത്ത് കെട്ടിടത്തിെൻറ സമീപം നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിനാൽ ഓഫിസ് മാറ്റി സ്ഥാപിക്കണമെന്ന് റെയില്‍വേ അധികൃതര്‍ ജില്ല കലക്ടര്‍ക്ക് അറിയിപ്പ് നല്കി. കഴിഞ്ഞദിവസം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ സന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേർന്ന് ഓഫിസ് പ്രവര്‍ത്തനം പുത്തന്‍ കട പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയും ഒാഫിസ് മാറ്റാനുള്ള തീരുമാനമെടുത്തു. ക്രമീകരണങ്ങൾ പൂര്‍ത്തിയാകുന്ന മുറക്ക് ഒാഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു സ്മിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.