തിരുവനന്തപുരം: കോവിഡ് കേസുകൾ പ്രതിദിനം വർധിക്കുന്നതിനിടെ 24 മണിക്കൂറും സേവനം ലഭ്യമാക്കിയിരുന്ന 108 ആംബുലൻസുകളുടെ പ്രവർത്തനം 12 മണിക്കൂറാക്കി ചുരുക്കി. 159 എണ്ണത്തിന്റെ സമയമാണ് പകുതിയാക്കി കുറച്ചത്.
ഇതോടെ രാത്രി അടിയന്തരഘട്ടങ്ങളിൽ ഇവയുടെ സേവനം ലഭ്യമാകാതെവരും. കോവിഡ് വ്യാപനം കുറഞ്ഞത് കണക്കിലെടുത്താണ് കഴിഞ്ഞമാസം ഇവയുടെ സേവനം 12 മണിക്കൂറാക്കി കുറച്ചതെന്നാണ് 108ന്റെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ അധികൃതരുടെ വിശദീകരണം കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് ദിവസേന പദ്ധതികൾ ആവിഷ്കരിക്കുമ്പോഴാണ് സുപ്രധാനമായ ആംബുലൻസുകളുടെ സേവനം വെട്ടിക്കുറച്ചത്.
സംസ്ഥാനത്ത് ആകെ 316 ആംബുലൻസുകളാണ് 108ൽ പ്രവർത്തിക്കുന്നത്. ഇതിൽ 151 എണ്ണം രാത്രിയിലെ അപകടങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ശേഷിക്കുന്ന 165 എണ്ണം രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ 12 മണിക്കൂറാണ് സർവിസ് നടത്തിയിരുന്നത്.
കോവിഡ് കാലത്ത് ഇതിൽ 159 എണ്ണം 24 മണിക്കൂർ സേവനമാക്കി. ഇവയുടെ സമയം കുറച്ചതോടെ 120 ജീവനക്കാർക്ക് ജോലിയും നഷ്ടമാകും.
കണ്ടെയ്ൻമെന്റ് സോണില്‍നിന്ന് ഒഴിവാക്കി
കോവിഡ് വ്യാപനനിരക്ക് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് വെള്ളനാട് പഞ്ചായത്തിലെ വെള്ളനാട് ടൗണ്‍ വാര്‍ഡിനെ കണ്ടെയ്ൻമെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായി കലക്ടര്‍ അറിയിച്ചു.
മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
കോവിഡ് വ്യാപനനിരക്ക് ഉയർന്നതിനെ തുടർന്ന് കോർപറേഷനിലെ ചാക്ക വാർഡിലെ അജന്ത പുള്ളി ലെയിൻ (എ.പി.ആർ.എ) മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.