കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. തുമ്പ സ്റ്റേഷൻ പരിധിയിലെ അരശുംമുട് ഊരൂട്ടുപറമ്പ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ഹാബേൽ ഉദയനെയാണ് (18) മണിക്കൂറുകൾക്കുളിൽ തുമ്പ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ പത്തിന് പുലർച്ച നാലോടെയാണ് പ്രതി കാണിക്ക വഞ്ചി കുത്തിത്തുറന്നു പണം മോഷ്ടിച്ചത്. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദരീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരിമ്പിൻക്കോണം പ്രതിഭ നഗർ കോളനിയിൽ പ്രതി ഉണ്ടെന്ന വിവരം ലഭിച്ചത്.

തുമ്പ സ്റ്റേഷൻ എസ്.എച്ച്.ഒ ആർ. ശിവകുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഇൻസമാം എം, സി.പി.ഒ സുനിൽ സെബാസ്റ്റ്യൻ, സി.പി.ഒ ആഷിക് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - theft case-The accused was arrested within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.