വെട്ടൂരില്‍ ഇക്കുറിയും സി.പി.എമ്മും സി.പി.െഎയും നേര്‍ക്കുനേര്‍

വര്‍ക്കല: വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇക്കുറിയും സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ പോരാട്ടം. സൗഹൃദമത്സരമെന്നാണ് ഇരുപാർട്ടികളും വിശേഷിപ്പിക്കുന്നതെങ്കിലും കനത്ത വാശിയിലാണ് പ്രവർത്തകർ.

എൽ.ഡി.എഫിലെ സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കങ്ങൾ പരിഹരിക്കാനാകാത്തതാണ് പ്രധാന ഘടകകക്ഷികളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുക്കിയത്. 2015ലും സീറ്റ് വിഭന തർക്കം പരിഹരിക്കാനായിരുന്നില്ല. ഒടുവിൽ ഒരു വാര്‍ഡില്‍ ഇരുകക്ഷികളും തമ്മില്‍ ഏറ്റുമുട്ടി. അതിെൻറ തുടര്‍ച്ചയാണ് ഇത്തവണ സീറ്റുവിഭജനം നടന്നത്.

പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സി.പി.എമ്മും സി.പി.ഐയും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഇവിടെ െക. പ്രേമദാസിനെ സ്ഥാനാര്‍ഥിയായി സി.പി.എം നേരേത്ത പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സി.പി.ഐ സ്ഥാനാര്‍ഥിയായി സുനി മത്സരിക്കാനുറച്ച് പാർട്ടി നേതൃത്വത്തിെൻറ തീരുമാനപ്രകാരം രംഗത്തെത്തിയത്. ഇത് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മാകട്ടെ സി.പി.ഐക്ക് നല്‍കിയ അഞ്ചാം വാര്‍ഡില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ്.

2015ല്‍ സി.പി.ഐക്ക് രണ്ട് സീറ്റാണ് നല്‍കിയത്. പിന്നീട് അഞ്ചാം വാര്‍ഡായ ഇളപ്പിലില്‍ കോണ്‍ഗ്രസ് വിമതനെ സി.പി.എം സ്ഥാനാര്‍ഥിയാക്കി സി.പി.ഐക്കെതിരെ മത്സരിപ്പിച്ചു. അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. വാശിയേറിയ മത്സരത്തില്‍ സി.പി.ഐയിലെ യുവനേതാവ് നിഹാസ് 13 വോട്ടുകള്‍ക്ക് സി.പി.എം സ്ഥാനാർഥിയെ േതാൽപ്പിച്ചു.

ഇത്തവണ ആകെയുള്ള 14 സീറ്റുകളില്‍ 13 സീറ്റുകൾ ഏകപക്ഷീയമായി സി.പി.എം കൈക്കലാക്കിയെന്ന് സി.പി.െഎ ആരോപിക്കുന്നു. 13ലും ആദ്യമേ തന്നെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് അവർ പ്രചാരണത്തിൽ സജീവമായി. കഴിഞ്ഞതവണ സി.പി.ഐ മത്സരിച്ച 12ാം വാര്‍ഡ് ഉൾപ്പെടെയാണ് സി.പി.എം ഏറ്റെടുത്തത്. അതിന് പകരം വാർഡ് കൊടുത്തതുമില്ല. സി.പി.ഐ ജയിച്ച അഞ്ചാം വാര്‍ഡ് മാത്രം നല്‍കി ഒതുക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് പ്രേദശിക നേതൃത്വത്തിെൻറ നിലപാട്.

ചർച്ചകളിൽ 12ന് പകരം ആറാം വാര്‍ഡ് സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെ കടുത്ത വാശിയിലായ സി.പി.ഐ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. ഇതോടെ സി.പി.ഐയുടെ ഇളപ്പില്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്.

ആറാം വാര്‍ഡിലെ സി.പി.ഐ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചില്ലെങ്കില്‍ അഞ്ചാം വാര്‍ഡില്‍ സുനിതാ സമദിനെ സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എം നീക്കം. സുനിതാ സമദും പത്രിക നല്‍കിയിട്ടുണ്ട്.

നിലവിലെ സി.പി.ഐ അംഗം നിഹാസിെൻറ ഭാര്യ രമ്യാ കപൂറാണ് അഞ്ചാം വാര്‍ഡിലെ സി.പി.ഐ സ്ഥാനാര്‍ഥി. വെട്ടൂരിലെ യുവനേതാക്കളിൽ ഏറ്റവും ജനസ്വധീനമുണ്ടായിരുന്ന അഡ്വ.ജവാദിന് സീറ്റ് നൽകാൻ സി.പി.എം തയാറായിരുന്നില്ല. തുടർന്ന് ജവാദ് മുസ്ലിംലീഗിൽ പോകുകയും സ്ഥാനാർഥിയാവുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.