സജീര്‍ മൗലവി
വെള്ളറട: മന്ത്രവാദത്തിന്റെ പേരില്‍ 23കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. ഒരുമാസം മുമ്പ് വെള്ളറട തേക്കുപാറയില്‍ ഇമാമായി വന്ന വിതുര സ്വദേശി സജീര്‍ മൗലവിയാണ് (49) പിടിയിലായത്. 23കാരിക്ക് കുഞ്ഞുങ്ങള്‍ ഇല്ലാത്തതിന് കാരണം സര്‍പ്പദോഷമാണെന്നും പരിഹാര കര്‍മങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ ഇമാമിന്റെ മുറിക്കുള്ളില്‍നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടു.
രക്ഷിതാക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്കി. നെടുമങ്ങാട് തൊളിക്കോട് ഒളിവില്‍ കഴിയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇൻസ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സീനിയര്‍ സി.പി.ഒമാരായ ദീപു എസ്. കുമാര്‍, സജിന്‍, പ്രദീപ്, സൈനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.