പൊലീസിന്റെ ജീപ്പ് നിഷാദ് അടിച്ച് തകര്‍ത്ത നിലയില്‍, ഇൻസെറ്റിൽ നിഷാദ്

സ്‌റ്റേഷനില്‍ കയറി പൊലീസിനെ മർദിച്ച് ജീപ്പ് അടിച്ചുതകത്തയാൾ പിടിയിൽ

വെള്ളറട: വെള്ളറട പൊലീസ് സ്‌റ്റേഷനില്‍ പൊലീസുകാരനെ മർദിക്കുകയും സ്‌റ്റേഷന് മുന്നില്‍ കിടന്ന ജീപ്പ് അടിച്ച് തകര്‍ക്കുകയും ചെയ്ത പ്രതിയെ പൊലീസ് പിടികൂടി. കരിമരം കോളനിയില്‍ നിഷാദ് (21) നെയാണ് പിടികൂടിയത്. സ്‌റ്റേഷനിലെത്തിയ നിഷാദ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ക്രൂരമായി മർദിക്കുകയും ജീപ്പിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ഉള്ളില്‍ കയറി സീറ്റ് കുത്തികീറുകയും ചെയ്തു.

സ്‌റ്റേഷനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ദിവസങ്ങൾ മുമ്പ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി നഴ്‌സിങ് അസിസ്റ്റന്റിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞ ഉടനെയാണ് ഈ ആക്രമണം.

നിരവധി കേസുകളില്‍ പ്രതിയായ നിഷാദ് നിരവധിതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രായത്തിന്റെ ആനുകൂല്യം പറ്റി ദിവസങ്ങള്‍ക്കകം ജാമ്യത്തിലി റങ്ങിയാണ് വീണ്ടും ആക്രമണങ്ങള്‍ നടത്തുന്നത്. 

Tags:    
News Summary - The man who entered the station and damaged the jeep was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.