രാജ്കുമാര്, അമല്‍രാജ്
വെള്ളറട: ബൈക്കിലെത്തി ടെക്സ്റ്റൈൽസ് ഉടമയായ വനിതയുടെ കഴുത്തിൽനിന്ന് മാലപൊട്ടിച്ച കേസിൽ സഹോദരങ്ങളായ പ്രതികൾ പിടിയിൽ. മാരായമുട്ടം പൊലീസ് പരിധിയില്‍ അനാവൂര്‍ വില്ലേജില്‍ കോട്ടയ്ക്കല്‍ കാവില്‍ പേരാമ്പകോണം അംബിക ഭവനില്‍ അംബികയുടെ (60) മാലയാണ് മോഷ്ടിച്ചത്.
കഴിഞ്ഞദിവസം രാത്രി 8.50 ന് പേരാമ്പക്കോണത്തെ അംബിക ടെക്സ്റ്റൈല്‍സ് അടച്ച് വീട്ടിലേക്ക് പോകവെ പേരാമ്പക്കോണം എസ്.എന്‍.ഡി.പി അമ്പലത്തിന് സമീപത്തുനിന്ന് വീട്ടിലേക്ക് തിരിയുന്ന നടവഴിയില്വെച്ച് പിന്നിലൂടെ വന്ന് കഴുത്തില്‍ കിടന്ന രണ്ടര പവന് സ്വർണ താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ പിടിച്ചുതള്ളിയശേഷം മോഷ്ടാക്കള്‍ മുങ്ങുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിചേർക്കപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന പെരുങ്കടവിള മണലിവിള സിന്ധു ഭവനില്‍ രാജ്കുമാര് (22), ജ്യേഷ്ഠന് അമല്‍രാജ് (23) എന്നിവരാണ് പിടിയിലായത്.
മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇൻസ്പെക്ടര്‍ വല്സലാരാജന്, സി.പി.ഒമാരായ അഖില്‍, ദീപുകുമാര്‍, അനീഷ്, ഹസീബ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.