കുലശേഖരം: ചിറ്റാർ വനമേഖലയിൽ പുലിക്കായി തിരച്ചിൽ കർശനമാക്കി വനം വകുപ്പ്. തമിഴ്നാട് റബർ ബോഡിന്റെ സിലോൺ കോളനിയിൽ നൂറോളം പേർ താമസിക്കുന്ന സ്ഥലത്തിറങ്ങിയ പുലിയെ പിടികൂടാൻ കഴിയാത്തതുകാരണം പ്രദേശവാസികൾ ഭീതിയിലാണ്.
കഴിഞ്ഞ മൂന്നാം തീയതിയാണ് മോഹൻദാസിന്റെ ആടിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചലിൽ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ഒപ്പം പുലിയുടെ പാദത്തിന്റെ പാടുകളും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പും തിരച്ചിൽ നടത്തിയെ
ങ്കിലും പുലിയെ കണ്ടെത്തിയില്ല. തുടർന്ന് 25 കാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. ഇതിനിടയിൽ ശനിയാഴ്ച രാത്രി സുരേഷ് കുമാറിന്റെ വീടിനടുത്തുള്ള തൊഴുത്തിൽ നിന്ന് പശുവിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ പശുവിനെ ആക്രമിക്കുന്ന പുലിയെയാണ് കണ്ടത്. പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സുരേഷ് കുമാറിന്റെ കൈയിൽ പുലിയുടെ നഖം കൊണ്ട് പരിക്കേറ്റു.
തുടർന്ന് പശുവിനും ഉടമക്കും ചികിത്സ നൽകി. ഡി.എഫ്.ഒ ഇളയരാജയുടെ നിർദേശപ്രകാരം വനം വകുപ്പിന്റെ വേട്ടനായ്ക്കളെ കൊണ്ടുവന്ന് പ്രദേശം മുഴുവൻ പരിശോധിച്ചെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ ഞായറാഴ്ച രാവിലെയും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
ബഹളം കേട്ട മാത്രയിൽ കാട്ടിൽ കയറിപ്പോയതായും അവർ പറഞ്ഞു.
പുലിപ്പേടിയിൽ കുട്ടികൾക്ക് സ്കൂളിൽ പോയി വരാനും തൊഴിലാളികൾക്ക് റബർ ടാപ്പിങ്ങിന് പോകാനും പറ്റാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.