സോജനെ പൊലീസ് സംഘം കാരക്കോണത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍
വെള്ളറട: കാരക്കോണത്ത് ചേരിതിരിഞ്ഞ് അക്രമം നടത്തുന്നതിനിടെ തടയാനെത്തിയ വെള്ളറട പൊലീസിനെ മർദിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതിയായ കാരക്കോണം കിഴക്കിന്‍കര വീട്ടില്‍ സോജന്‍ ആണ് (30) പിടിയിലായത്.
പാലിയോട് കാവില്‍ റോഡരികത്തു വീട്ടില്‍ വൈശാഖ് (20), ധനുവച്ചപുരം സ്വദേശി അനൂപ് (30) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി വെള്ളറട പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 11 നാണ് വെള്ളറട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാര്‍, ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്. ഇവരെ ചവിട്ടുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു.
ചേരിതിരിഞ്ഞ് അക്രമം നടത്തിയ ആക്രമി സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ പൊലീസിന് ഇവര്‍ക്ക് നേരെ ആക്രമണം നടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്. പൊലീസുകാരുടെ ലാത്തി തകര്‍ത്ത ആക്രമികള്‍ യൂനിഫോം വലിച്ചുകീറുകയും ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫ് നേറ്റോ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് കാരക്കോണത്ത് തെളിവെടുപ്പിന് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.