മലമാനിന്‍റെ ഇറച്ചിയുമായി പിടിയിലായ വേട്ടസംഘം

മലമാനിന്‍റെ ഇറച്ചിയുമായി നാലംഗ വേട്ടസംഘം പിടിയിൽ

മാനന്തവാടി: മലമാനിന്‍റെ ഇറച്ചിയുമായി നാലംഗ വേട്ടസംഘം വനപാലകരുടെ പിടിയിലായി. തവിഞ്ഞാൽ വരയാൽ എടമന മേച്ചേരി സുരേഷ് (42), എടമന ആലക്കണ്ടി പുത്തൻമുറ്റം മഹേഷ് (29), എടമന കൈതക്കാട്ടിൽ മനു (21), മാനന്തവാടി ചൂട്ടക്കടവ് വാഴപറമ്പിൽ റിന്‍റോ (32) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ രാത്രികാല പരിശോധനയിലാണ് സംഘം പിടിയിലായത്.

30 കിലോ മലമാനിന്‍റെ ഇറച്ചി, നാടൻ തോക്ക്, പ്രതികൾ സഞ്ചരിച്ച മാരുതി കാർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. റിസോർട്ടിൽ താമസിച്ച് മൃഗത്തെ വേട്ടയാടി വിൽപന നടത്തുന്നവരാണ് ഇവരെന്നും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും പേര്യ റേഞ്ച് ഓഫിസർ എം.പി. സജീവ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വനപാലകരായ എ. അനീഷ്, സി. അരുൺ, എസ്. ശരത്ചന്ദ്, കെ.വി. ആനന്ദൻ, വി. സുനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - A four-member hunting party was arrested with the meat of the deer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.