മാനന്തവാടി: ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളജ് ജില്ലയിലെ ജനങ്ങൾക്ക് ഉപകാരപ്പെടാത്ത അവസ്ഥ വിമർശനത്തിനിടയാക്കുന്നു.വയനാട് മെഡിക്കൽ കോളജിൽ നിയമിച്ച ഡോക്ടർമാർ വർക്ക് അറേഞ്ച്മെൻറിെൻറ പേരിൽ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകളിലാണ് ജോലി ചെയ്യുന്നത്. ആഗസ്റ്റ് 30നാണ് 10 ഡോക്ടർമാരെ നിയമിച്ചത്. ഇവരിൽ ഒരാൾ പോലും ചുരംകയറി എത്തിയില്ലെന്നതാണ് വാസ്തവം.2021 ഫെബ്രുവരി 12നാണ് മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തിയത്. 143 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ഇതിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 52 പേർ ജോലിയിൽ പ്രവേശിച്ചു. എന്നാൽ, എട്ട് മാസം പിന്നിട്ടിട്ടും ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറക്ക് ശമ്പളം ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.അതിനിടെ, രണ്ട് വർഷത്തിനകം എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.