കുടകിൽ ജോലിക്ക് പോയ യുവാവിന്റെ മരണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കൽപറ്റ: കുടകിൽ ജോലിക്ക് പോയ സന്തോഷ് എന്ന പട്ടികവർഗ വിഭാഗക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വയനാട് ജില്ല പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കൊയ്ത്തുപാര കാട്ടുനായ്ക കോളനിയിലെ സന്തോഷ് ജോലിക്ക് വേണ്ടിയാണ് കുടകിലേക്ക് പോയത്. സന്തോഷിന് നന്നായി നീന്തലറിയാമായിരുന്നു. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചു. പ്രദേശവാസിയായ ഒരാളാണ് സന്തോഷിനെ ജോലിക്ക് കൊണ്ടുപോയത്. പൊലീസിൽ പരാതി നൽകാതിരിക്കാൻ സന്തോഷിന്റെ കുടുംബത്തെ ഇയാൾ സമ്മർദത്തിലാക്കുന്നുവെന്നും പരാതിയുണ്ട്. വയനാട്ടിൽനിന്ന് കർണാടകത്തിൽ ജോലിക്ക് പോയ നിരവധി ആദിവാസികളെയാണ് കാണാതാവുകയോ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിക്കുകയോ ചെയ്തിട്ടുള്ളത്. സെപ്തംബർ 26 ന് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - The Human Rights Commission should investigate the death of the man who went to work in Kotak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.