ശുചിത്വ മിഷൻ പ്രോജക്ട് ക്ലിനിക് തദ്ദേശ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

മാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി

കൽപറ്റ: ജില്ലയിൽ മികച്ച ശാസ്ത്രീയ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് ഒരുവർഷം നീളുന്ന കർമ പദ്ധതി. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടന്ന പ്രോജക്ട് ക്ലിനിക്കിൽ 65 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. പ്രോജക്ട് ക്ലിനിക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.

മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് 45 കോടി അടക്കമുള്ള തുക ഉപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ സമ്പൂർണതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ മനോഭാവത്തിൽ മാറ്റംവരുത്തും വിധമാണ് കർമപദ്ധതി രൂപപ്പെടുത്തിയത്. വാതിൽപ്പടി ശേഖരണം 100 ശതമാനം ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതിലേക്ക് ഉയർത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുക, സംവിധാനങ്ങളുടെ ആധുനീകരണം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നിരന്തരം നടക്കുന്നതാക്കുക, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണപരത ഉറപ്പാക്കുക, മാലിന്യ സംസ്കരണത്തെ ആകർഷകമായ തൊഴിൽ മേഖലയാക്കി മാറ്റുക എന്നിവ ഉറപ്പാക്കും.

അസിസ്റ്റന്റ് ഡയറക്ടർമാരായ ജോമോൻ ജോർജ്ജ്, ഡോ. അനുപമ, ജില്ല കോഓഡിനേറ്റർ എസ്. ഹർഷൻ, കാമ്പയിൻ കോഓഡിനേറ്റർ എസ്. ഷാജി, എൻഫോഴ്സ്മെന്റ് ജില്ല ലീഡർ പി.എൻ. സുരേന്ദ്രൻ, അസിസ്റ്റന്റ് കോഓഡിനേറ്റർ ഐ.ഇ.സി റഹിം, കെ. ഫൈസൽ, പ്രോഗ്രാം ഓഫിസർ കെ. അനൂപ്, അസിസ്റ്റന്റ് കോഓഡിനേറ്റർ അക്കൗണ്ട്സ് പി.എസ്. സഞ്ജയ്, നിധി കൃഷ്ണ, ടെക്നിക്കൽ കൺസൾട്ടന്റ് റിസ്വിക്ക് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Comprehensive plan for waste management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.