മലപ്പുറത്ത് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയെന്ന് വെളിപ്പെടുത്തൽ

മലപ്പുറം: വഴിക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മരുത തണ്ണിക്കടവിൽ ആയുധധാരികളായ മൂന്നംഗ സംഘം വന്നതായി വെളിപ്പെടുത്തൽ. തണ്ണിക്കടവ് കല്ലായി പൊട്ടി പനങ്കയം തൊടിക റഹ്മാബിയുടെ വീട്ടിലാണ് സംഘം വന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ എത്തിയ ഇവർ 11.30 ഓടെയാണ് തിരിച്ചു പോയത്. റഹ്മാബിയുടെ മരുമകളും ചെറിയ കുട്ടിയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് റഹ്മാബിയുടെ മകൻ സ്ഥലത്തെത്തി. മാവോവാദികളാണെന്ന് പരിചയപ്പെടുത്തിയ സംഘം തങ്ങളുടെ ആശയങ്ങൾ വിശദീകരിക്കുകയും ലഘുലേഖകളും കൈയെഴുത്ത് നോട്ടീസും വിതരണം ചെയ്തു. ചായ കുടിച്ച ശേഷം അരി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ കൂടി വാങ്ങിയാണ് തിരിച്ചു പോയത്.

വിവരമറിഞ്ഞ് വഴിക്കടവ് പൊലീസ് സ്ഥലത്തെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് മരുത മഞ്ചക്കോടിലും മാവോവാദി ആശയങ്ങളടങ്ങിയ പോസ്റ്ററുകളും ലഘുലേഖകളും കണ്ടെത്തിയിരുന്നു. ഇതേ ലഘുലേഖകൾ തന്നെയാണ് റഹ്മാബിയുടെ വീട്ടിലും വിതരണം ചെയ്തത്.

Tags:    
News Summary - malappuram maoist-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.