രാവിലെ കോൺഗ്രസും ഉച്ചകഴിഞ്ഞ് ബി.ജെ.പിയുമായി മറിയക്കുട്ടി മാറി -സി.പി.എം ജില്ല സെക്രട്ടറി

ഇടുക്കി: മറിയക്കുട്ടി കേരളത്തിന്റെ രാഷ്​ട്രീയ അധഃപതനത്തിന്റെ പ്രതീകമാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. രാവിലെ കോൺഗ്രസും ഉച്ചകഴിഞ്ഞ് ബി.ജെ.പിയുമായി മറിയക്കുട്ടി മാറി. ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമാണ് അവർ.

ഇച്ഛാശക്തിയുണ്ടായിരുന്നെങ്കിൽ പിണറായി സർക്കാർ നൽകിയ പെൻഷൻ വേണ്ടെന്ന് വെക്കുകയായിരുന്നു മറിയക്കുട്ടി ചെയ്യേണ്ടിയിരുന്നത്. സി.പി.എമ്മിന് മറിയകുട്ടിയെ ഭയമില്ല. അവർ നൽകിയ കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. കേസ് കൊണ്ട് സി.പി.എമ്മിനെ ഭയപ്പെടുത്താൻ സാധിക്കില്ല. ഡീൻ കുര്യാക്കോസ് എം.പിയുടെ തിരക്കഥയായിരുന്നു മറിയക്കുട്ടിയുടെ സമരമെന്നും സി.വി.വർഗീസ് പറഞ്ഞു.

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി കഴിഞ്ഞ ദിവസം ബി.ജെ.പി പരിപാടിയിൽ പ​ങ്കെടുത്തിരുന്നു. ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നത്തിൽ ഉദ്ഘാടകയായാണ് മറിയക്കുട്ടി പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത കുമ്മനം രാജശേഖരൻ മറിയക്കുട്ടിക്ക് മധുരം നൽകി.

സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറിയക്കുട്ടി രൂക്ഷമായി വിമർശിച്ചു. പിണറായി വിജയന്റെ പൊലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുന്നു. സമരം ചെയ്തവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ട് -മറിയക്കുട്ടി പറഞ്ഞു.

ക്രിസ്മസിന് ജനങ്ങൾക്ക് അഞ്ചു പൈസ കൊടുത്തിട്ടില്ല. അരിയും സാധനവും കിട്ടുന്നില്ല. ആൾക്കാർ പട്ടിണിയിലാണ്. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. പ്രധാനമന്ത്രി കൊടുത്ത 1000 കോടി പോലും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും മറിയക്കുട്ടി പ്രവചിച്ചു

Tags:    
News Summary - Maryakutty switched to Congress in the morning and BJP in the afternoon - CPM district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.