മുഖാവരണം നിരോധനം; വധഭീഷണിയെന്ന് ഫസൽ ഗഫൂർ പൊലീസിൽ പരാതി നൽകി

കോഴിക്കോട്: എം.ഇ.എസ് കോളജുകളിൽ മുഖാവരണം നിരോധിച്ച് സർക്കുലറിറക്കിയ സംഭവത്തെ തുടർന്ന് തനിക്ക് നേരെ വധഭീഷണിയുണ്ടായെന്ന പരാതിയിൽ എം.ഇ.എസ് പ്രസിഡന്‍റ് ഡോ. കെ പി ഫസൽ ഗഫൂർ മൊഴി നൽകി. വധഭീഷണി സന്ദേശം ലഭിച്ചെന്നും തെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചെന്നും ചൂണ്ടിക്കാട്ടി ഫസല്‍ ഗഫൂർ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. ഇന്ന് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം മൊഴി നൽകി.

ഗൾഫിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പ്രതിഷേധ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങൾ അത് ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനികൾ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം.

വിവാദത്തിന് ഇടം കൊടുക്കാതെ 2019-20 അധ്യയന വർഷം മുതൽ അത് പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ കോളജ് കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്.

Tags:    
News Summary - MES Dress code controversy - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.