കോഴിക്കോട്: വഖഫ് ബോർഡിെൻറ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത് ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും വഖഫ് ബോർഡും അംഗീകരിച്ചതു പ്രകാരമാണെന്ന് വകുപ്പ് മന്ത്രി കെ.ടി. ജലീൽ. ദേവസ്വം ബോർഡ് നിയമനവും പി.എസ്.സിക്ക് വിടുകയാണെങ്കിൽ എന്ന വ്യവസ്ഥയോടെയല്ല മുസ്ലിം സംഘടനകൾ ഇൗ നിർദേശത്തെ അന്ന് അംഗീകരിച്ചത്.
മുസ്ലിം സമുദായത്തിൽ നിന്നുള്ളവർക്കേ നിയമനം ലഭിക്കാവൂ, അതുപോലെ ഏഴുവർഷം തികയാത്തതുകൊണ്ട് സ്ഥിരപ്പെടാത്ത ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നടപടിവേണം എന്നീ നിർദേശങ്ങളാണ് വഖഫ് ബോർഡ് അന്ന് നൽകിയിരുന്നത്. ഇൗ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചാണ് മുഖ്യമന്ത്രി ഇപ്പോൾ ഒാർഡിനൻസിൽ ഒപ്പുവെച്ചതെന്നും ജലീൽ വ്യക്തമാക്കി.
മുസ്ലിം സമുദായത്തിലെ മിടുക്കരായ ഉദ്യോഗാർഥികൾക്ക് ആരുടെയും വക്കാലത്തില്ലാതെ യോഗ്യതയുടെ അടിസ്ഥാനത്തിൽ വഖഫ് ബോർഡിൽ ജോലി ഉറപ്പാക്കാനുള്ള ചരിത്രപരമായ തീരുമാനെത്ത എല്ലാവരും പിന്തുണക്കുകയാണ് വേണ്ടതെന്ന് ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സർക്കാർ ഒാർഡിനൻസിനെതിരെ മുസ്ലിം സംഘടനകൾ യോഗം ചേർന്നത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.