തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി കൊടി സുനിയുടെ സെല്ലിൽനിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.
ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെയാണ് പിടികൂടിയതെന്നാണ് അറിവ്. കത്രിക, മൊബൈൽ ചാർജർ എന്നിവയും കണ്ടെടുത്തു.
സി ബ്ലോക്കിലെ സെല്ലിൽ കൊടി സുനി ഒറ്റക്കാണ് കഴിയുന്നത്. കൊടി സുനിയും ടി.പി കേസിലെ മറ്റു പ്രതികളും ജയിലിൽ ഫോൺ ഉപയോഗിച്ചത് നേരത്തേയും കണ്ടെത്തിയിരുന്നു.
ഫോൺ എവിടെനിന്ന് കിട്ടിയതാണെന്നത് സംബന്ധിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിയ്യൂർ പൊലീസും അന്വേഷണം തുടങ്ങി. കോവിഡ് കാലമായതിനാൽ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല. അതിനാൽ, ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.