ചേര്‍ത്തല: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോന്സണ് മാവുങ്കലിന്റെ മുന്‍ കാർ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോണ്‍ഗ്രസ് പ്രവര്ത്തകന് പൊലീസ് സേറ്റഷനില്‍ കീഴടങ്ങി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് കൊടിയാത്ത് ആര്. മുരളിയാണ്(61) തിങ്കളാഴ്ച 11 ഓടെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുത്തത് ജയിസന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നുകാട്ടിയാണ് മുരളി ആക്രമണം നടത്തിയത്. ഞായറാഴ്ച ഉച്ചക്ക് പള്ളിപ്പുറം കേളമംഗലത്തുവെച്ചാണ് ജയ്സന്റെ കാര്‍ തടഞ്ഞ് കഴുത്തിനുപിടിച്ച് കാറിന് പുറത്തേക്ക് തള്ളിയിട്ടത്. ഇതേ തുടര്‍ന്ന് ജയ്സണ്‍ നല്കിയ പരാതിയിലാണ് മുരളിയെ പ്രതിയാക്കി ചേര്‍ത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.