തിരുവനന്തപുരം: മുന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിന് മന്ത്രി എം.എം. മണി തടസം നിന്നിട്ടിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൈയേറ്റം ഒഴിപ്പിക്കുന്നതിൽ മണി തടസം നിന്നിട്ടില്ല. ഒരു എം.എൽ.എയോ മന്ത്രിയോ തടസം നിന്നാൽ കൈയേറ്റം ഒഴിപ്പിക്കൽ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.എം. മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാതിരുന്നത്. സാധാരണ നിയമ നടപടി അനുസരിച്ച് കേസെടുക്കത്തക്ക വിധംഒന്നും അദ്ദേഹത്തിെൻറ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻകുമാർ കേസിൽ പുനഃപരിശോധനാ ഹരജി നൽകിയത് വ്യക്തമായ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ്. വിധി നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.