മുരുകെൻറ മരണം; സ്വകാര്യ ആശുപത്രികളിലെ  ഡോക്ടർമാരെ ചോദ്യംചെയ്തു

കൊല്ലം: വാഹനാപകടത്തില്‍പ്പെട്ട് തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊല്ലം കമീഷണര്‍ ഓഫിസില്‍ സിറ്റി പൊലീസ് കമീഷണർ അജിത ബീഗത്തിെൻറ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകെൻറ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ ചോദ്യം ചെയ്തത്. 

കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ ഡോക്ടര്‍മാരെ ചോദ്യംെചയ്തത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ്. കേസ് അന്വേഷണത്തിെൻറ ആദ്യഘട്ടത്തില്‍തന്നെ സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടാെയന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണമുയർന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ കൂടി ചോദ്യം ചെയ്തത്. 

കൂട്ടിരിക്കാന്‍ ആളില്ല, വെൻറിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത്. സംഭവസമയത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശ്രീകാന്ത്, ഡോ. പാട്രിക് എന്നിവരെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് നിരവധിതവണ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് നല്‍കേണ്ടതില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിലപാട്. 

Tags:    
News Summary - Murukan's death- medical negligence- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.