മലപ്പുറം: വിജയത്തിളക്കത്തിനിടയിലും അധികാരത്തിലിരുന്ന എട്ട് പഞ്ചായത്തുകൾ നഷ്ടമായതിെൻറ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു.
ജില്ല ഭാരവാഹികളടങ്ങുന്ന സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം. പരാജയത്തിന് കാരണക്കാരായവരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനും കഴിഞ്ഞദിവസം നടന്ന എം.എൽ.എമാരുടെയും ജില്ല ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചു.
താഴേക്കോട്, എടവണ്ണ, മമ്പാട്, പുളിക്കൽ, ആലങ്കോട്, വെളിയങ്കോട്, പെരുമ്പടപ്പ്, വെട്ടം പഞ്ചായത്തുകളാണ് ലീഗിന് നഷ്ടമായത്. യു.ഡി.എഫ് കുത്തകയായിരുന്ന നിലമ്പൂർ നഗരസഭ നഷ്ടമായതിെൻറ കാരണങ്ങളും പരിശോധിക്കും. കോൺഗ്രസിലെ ഗ്രൂപ്പിസമാണ് അവിടെ പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഭരണസമിതിയിൽ ഒമ്പത് സീറ്റുണ്ടായിരുന്ന ലീഗിന് ഇത്തവണ ഒന്നുപോലും ലഭിച്ചില്ല. ലീഗ് സ്ഥാനാർഥികളെ തിരഞ്ഞുപിടിച്ച് തോൽപിച്ചതാണെന്ന വികാരം പാർട്ടിയിലുണ്ട്. വിവിധ പഞ്ചായത്തുകളിൽ ലീഗിന് നഷ്ടമായ വാർഡുകളെക്കുറിച്ച് മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളാണ് പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.