തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ നിയമിക്കപ്പെട്ടതോടെ നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഇരിപ്പിടം രണ്ടാം നിരയിൽ. ചെന്നിത്തലയുടെ സീറ്റിൽ വി.ഡി. സതീശൻ വന്നപ്പോൾ രണ്ടാം നിരയിലെ ആദ്യ സീറ്റാണ് ചെന്നിത്തലക്ക് നൽകിയത്. കഴിഞ്ഞ സഭയിൽ കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവായിരുന്ന കെ.സി. ജോസഫിെൻറ സീറ്റായിരുന്നു ഇത്.
രണ്ടാം നിരയിലെ ആദ്യ സീറ്റിൽ ഭരണബെഞ്ചിൽ മുഖ്യമന്ത്രിക്കടുത്ത് രണ്ടാമനായി മന്ത്രി എം.വി. ഗോവിന്ദനാണ്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ എന്നിവരാണ് തുടർന്നുള്ള ക്രമത്തിൽ മുൻനിരയിൽ ഇരിപ്പിടമുള്ളവർ. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ, ആർ. ബിന്ദു, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, ചിഞ്ചുറാണി എന്നിവർക്ക് രണ്ടാം നിരയിലും ആൻറണി രാജു, വീണ ജോർജ്, ജി.ആർ. അനിൽ എന്നിവർക്ക് മൂന്നാം നിരയിലുമാണ് സീറ്റ്.
പ്രതിപക്ഷ നിരയിൽ വി.ഡി. സതീശന് സമീപം പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഉമ്മൻ ചാണ്ടി എന്നിവർക്കും മുൻനിരയിലാണ് ഇരിപ്പിടം. ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സി.പി.െഎ നിയമസഭ കക്ഷി നേതാവ് ഇ. ചന്ദ്രശേഖരൻ എന്നിവർക്കും ഇരിപ്പിടം മുൻനിരയിലാണ്. കുഞ്ഞാലിക്കുട്ടി തിരികെവന്നതോടെ മുൻ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിനും ഇരിപ്പിടം രണ്ടാം നിരയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.