മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്ന വാർത്ത; ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

തിരുവനന്തപുരം: വിധവ പെൻഷൻ കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനസമരം നടത്തിയ മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്ന വാർത്ത തിരുത്തി ദേശാഭിമാനി. വാർത്തയിൽ പിശക് സംഭവിച്ചതാണെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ദേശാഭിമാനി ഇതുമായി ബന്ധപ്പെട്ട് ഇന്ന് നൽകിയ വാർത്തയിൽ പറയുന്നു.

മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പി.സി പ്രിൻസിയുടെ പേരിലുള്ളതാണ്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ വന്ന വാർത്ത പിശകാണ്. മറിയക്കുട്ടിയുടെ സഹോദരി വർഷങ്ങളായി വിദേശത്താണ്. ഇതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

അടിമാലി പഞ്ചായത്ത് പതിമൂന്നാം വാർഡ് 200 ഏക്കറിൽ പൊന്നടത്തുപാറ 486ാം നമ്പർ പുരയിടത്തിന് പ്രിൻസിയുടെ പേരിലാണ് കരമടക്കുന്നത്. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലിൽ ഭൂമിയുണ്ടായിരുന്നു. എന്നാൽ, ഇതിന് പട്ടയമില്ലായിരുന്നുവെന്നും ദേശാഭിമാനി ഇന്ന് നൽകിയ വാർത്തയിൽ പറയുന്നു.

സർക്കാർ നൽകിയിരുന്ന പെൻഷൻ മുടങ്ങുകയും ജീവിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതാവുകയും ചെയ്തതോടെ തെരുവിൽ ഭിക്ഷ യാചിച്ച സംഭവത്തിൽ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തനിക്ക് ഒന്നരയേക്കർ സ്ഥലമുണ്ടെന്നും രണ്ട് വാർക്ക വീടുകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നും വ്യാപക പ്രചാരണം ഉണ്ടായി. സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മന്നാങ്കണ്ടം വില്ലേജിൽനിന്ന് തന്‍റെ പേരിൽ സ്വത്തുക്കളില്ലെന്ന സക്ഷ്യപത്രം വാങ്ങിയ ശേഷമാണ് ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് മറിയക്കുട്ടി പറഞ്ഞു.

ജീവിക്കാൻ നിർവാഹമില്ലാതായതോടെ താനും പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) ചേർന്ന് അടിമാലി ടൗണിൽ ഭിക്ഷയാചിക്കാൻ ഇറങ്ങിയത്. കഴുത്തിൽ തങ്ങൾ നേരിടുന്ന വിഷമതകൾ വിവരിച്ച് പ്ലക്കാർഡ് തൂക്കി കൈയിൽ പിച്ചച്ചട്ടിയും പിടിച്ച് ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി. ഇതിന്‍റെ പേരിൽ വലിയ എതിർപ്പ് നേരിട്ടു. വീടിനുനേരെ കല്ലേറുണ്ടായെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - News that Maryakutty has a house and land; Deshabhimani regret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.