‘ആളാവാൻ’ ആളൂരെത്തി; ഇനി ആവർത്തിക്കരുതെന്ന് കോടതി

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ വക്കാലത്ത് ഏറ്റെടുക്കാൻ സ്വയം മുേന്നാട്ടുവന്ന അഭിഭാഷകൻ ആളൂരിെൻറ ജൂനിയേഴ്സിന് എൻ.െഎ.എ കോടതി വിമർശം. കൊച്ചിയിലെ എൻ.െഎ.എ കോടതിയിലാണ് അഭിഭാഷകർ ന്യായാധിപെൻറ ശകാരം ഏറ്റുവാങ്ങിയത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിെൻറ വക്കാലത്ത് ഒപ്പിട്ടുവാങ്ങാനാണ് ആളൂരിെൻറ രണ്ട് ജൂനിയേഴ്സ് കോടതിയിലെത്തിയത്.

കോടതി നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതിയിൽ സ്വപ്നക്കായി ആളൂരിെൻറ ആളുകൾ ഹാജരാവുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വപ്നയെ വിളിച്ച് ഇവരെ അറിയുമോയെന്നും വക്കാലത്ത് നൽകിയിട്ടുണ്ടോയെന്നും ചേദിച്ചു. ഇവരെ അറിയില്ലെന്നായിരുന്നു സ്വപ്നയുടെ മറുപടി. തെൻറ അഭിഭാഷകൻ ആരാണെന്ന് ഭർത്താവ് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. ഇതോടെ കോപാകുലനായ ജഡ്ജ് രണ്ട് അഭിഭാഷകരേയും മുന്നിേലക്ക് വിളിച്ചുവരുത്തി ‘ഇത് എൻ.െഎ.എ കോടതിയാണ്,മറക്കരുത്...ഇനിയിത് ആവർത്തിക്കരുത്’ എന്ന് താക്കീത് നൽകിയത്. 

ഇതിനുമുമ്പ് യുദ്ധക്കപ്പലിലെ കവർച്ചയുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിലും വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ ശ്രമിച്ചിരുന്നു. പക്ഷെ പ്രതികൾ അറിയില്ലെന്ന് പറഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Tags:    
News Summary - NIA court warns Adv Aloor's advocates who come to take up Swapna Suresh's case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.