കോഴിക്കോട്: എം.ഇ.എസിെൻറ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുഖാവരണമുള്ള വസ്ത്രങ്ങൾ മാത്രമല്ല ജീൻസ്, ലെഗിങ്സ്, മിനിസ്കർട്ട് തുടങ്ങിയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂർ. മുഖം മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിച്ചതിൽ വിവാദമാക്കാൻ ഒന്നുമില്ല. പൊതുസമൂഹത്തിന് സഭ്യമല്ലാത്ത വസ്ത്രധാരണം സ്വീകരിക്കാൻ കഴിയില്ല.
നിഖാബ് മാത്രമല്ല ലെഗ്ഗിങ്സ്, മിനിസ്കർട്ട്, ജീൻസ് എന്നിങ്ങനെയുള്ള വസ്ത്രങ്ങളും എം.ഇ.എസിെൻറ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിച്ചിട്ടുണ്ട്. വിദ്യാർഥികൾ അവരുടെ വസ്ത്രധാരണത്തിൽ അച്ചടക്കം പാലിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം നിർദേശങ്ങൾ നൽകിയിരിക്കുന്നതെന്നും ഓൺലൈൻ പോർട്ടലായ സ്ക്രോളിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുടെ അച്ചടക്കത്തിനായാണ് വസ്ത്രധാരണ നിബന്ധനകൾ. ഏതു തരം വസ്ത്രമാണ് സഭ്യമല്ലാത്തതെന്ന് പറയാൻ കഴിയില്ല. കേരളത്തിൽ സാരി പൊതുവെ മാന്യമായ വസ്ത്രമാണ്, എന്നാൽ സാരി മോശം രീതിയിൽ ധരിക്കുന്നവരും ഉണ്ട്.
പെൺകുട്ടികൾക്ക് മാത്രമല്ല വസ്ത്രധാരണ നിബന്ധനകൾ ഉള്ളത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ആൺകുട്ടികൾക്കും വസ്ത്രധാരണ ചട്ടമുണ്ട്. മാന്യമായ വസ്ത്രധാരണം എന്നാണ് പറയുന്നത്. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും അരോചകമെന്ന് തോന്നാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും ഫസൽ ഗഫൂർ വ്യക്തമാക്കി.
മുഖാവരണം നിരോധിച്ച് സർക്കുലർ പുറപ്പെടുവിച്ച സംഭവത്തെ തുടർന്ന് തനിക്ക് നേരെ വധഭീഷണിയുണ്ടായെന്നും ഫസൽ ഗഫൂർ പറഞ്ഞു. തെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈ�5� നിർമിച്ചെന്നും ചൂണ്ടിക്കാട്ടി ഫസല്‍ ഗഫൂർ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.