എൻ.പി.ആർ വിവരം ശേഖരിക്കരുതെന്ന് ആവർത്തിച്ച് സർക്കാർ

തിരുവനന്തപുരം: സെൻസസ് നടപടികളുടെ ഭാഗമായി ദേശീയ പൗരത്വ രജിസ്റ്റർ (എൻ.പി.ആർ) വിവരം ശേഖരിക്കരുതെന്ന്  വീണ്ടും സംസ്ഥാന സർക്കാർ ഉത്തരവ്. മേയ് ഒന്ന് മുതൽ 30 വരെ സംസ്ഥാനത്ത് സെൻസസ് നടത്താൻ തീരുമാനിച്ചതിെൻറ ഭാഗമായി പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശം.

ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 30നും ഇടക്ക് സെൻസസിെൻറ ആദ്യ ഘട്ടം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഒാരോ സംസ്ഥാനത്തും 30 ദിവസത്തിനകം സെൻസസ് പൂർത്തിയാക്കണം. കേരളത്തിൽ മേയ് ഒന്നിന് ആരംഭിക്കും. വീടുകളുടെ എണ്ണം, താമസക്കാരുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. എന്നാൽ, എൻ.പി.ആറുമായി ബന്ധപ്പെട്ട ഒരു രേഖയും സ്വീകരിക്കരുതെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിലുണ്ട്.

എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാനം നേരത്തേ തീരുമാനിച്ചതാണ്. എൻ.പി.ആറുമായി ബന്ധപെട്ട പരിശീലനത്തിൽ പെങ്കടുക്കരുതെന്ന് സെൻസസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. ഇക്കാര്യം പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കലക്ടർമാരെ അറിയിച്ചു. അതേസമയം, സെൻസസ് ആദ്യഘട്ടത്തിെൻറ ഭാഗമായി ഉദ്യോഗസ്ഥ പരിശീലനം പൂർത്തിയായി. എൻ.പി.ആർ സംബന്ധിച്ച സൂചനയോ പ്രസ്താവനയോ പരിശീലനത്തിൽ ഉണ്ടായിട്ടില്ല.

Tags:    
News Summary - NPR Data collection-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.