തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ രണ്ട് ലക്ഷം വീടുകളെന്ന സർക്കാർ അവകാശവാദങ്ങളെ കണക്കുകൾ നിരത്തി ചോദ്യംചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാർതന്നെ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലൈഫ് മാനദണ്ഡപ്രകാരം 1,00,618 പേരാണ് വീടുകൾക്ക് അർഹരെന്ന് വ്യക്തമാക്കിയിരിക്കെ 2.14 ലക്ഷം പേർക്ക് എങ്ങനെ വീടുകൊടുെത്തന്ന് സർക്കാർ വിശദീകരിക്കണമെന്ന് ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുൻസർക്കാറിെൻറ കാലത്ത് തുടങ്ങിവെച്ചതിൽ ഇപ്പോൾ പണിതീർത്തതും പ്രധാനമന്ത്രി ആവാസ് േയാജന പദ്ധതിപ്രകാരം ലഭിച്ചതും കൂടി ഉൾപ്പെടുത്തിയാൽതന്നെ 1.42 ലക്ഷം (1,42,834) വീടുകളേ ഉണ്ടാവൂ. രണ്ട് ലക്ഷം വീട് നൽകിയെങ്കിൽ ശരാശരി ഒരു പഞ്ചായത്തിൽ 200 വീടെങ്കിലും പുതുതായി നിർമിച്ചിരിക്കണം. ഏതെങ്കിലും പഞ്ചായത്തിൽ 200 വീടുകൾ ആർക്കെങ്കിലും കാണിച്ചുതരാനാകുമോ. തൊഴിലാളികൾക്ക് കഴിഞ്ഞ സർക്കാർ ഭവനംപദ്ധതി എന്ന പേരിൽ തുടങ്ങിയ അടിമാലിയിലെ 217 ഫ്ലാറ്റുകളാണ് ലൈഫിെൻറ പരസ്യത്തിൽ സർക്കാർ ഉപയോഗിച്ചിരിക്കുന്നത്.
അവകാശവാദങ്ങൾ നല്ലതാണെങ്കിലും അവ യാഥാർഥ്യബോധം കൂടിയുള്ളതാകണം. ചെയ്ത കാര്യങ്ങളുടെ ക്രെഡിറ്റ് സർക്കാറിന് അവകാശപ്പെടാം. അത് ആരും നിഷേധിക്കില്ല. ഇല്ലാത്ത അവകാശവാദങ്ങൾ പാടില്ല. ഒപ്പം മുമ്പ് ചെയ്തവരുടെ സംഭാവനകൾ ഇടിച്ചുതാഴ്ത്തുകയുമരുത്.
സർക്കാറിന് ഇനിയും ഒരു വർഷം ബാക്കിയുണ്ട്. കൂടുതൽ വീടുണ്ടാക്കുന്ന കാര്യത്തിലാണ് മത്സരിക്കേണ്ടത്. പറയുന്നതും പ്രവർത്തിക്കുന്നതുമായ കാര്യത്തിൽ ഒരു ബന്ധവുമില്ലാത്തതിനാലാണ് പ്രതിപക്ഷനേതാവും യു.ഡി.എഫ് ജനപ്രതിനിധികളുമടക്കം വീട് സമർപ്പണ പരിപാടിൽ നിന്ന് വിട്ടുനിന്നത്.
നേരറിയാൻ യു.ഡി.എഫ് ഉപസമിതി
തിരുവനന്തപുരം: സര്‍ക്കാര്‍ നേട്ടമായി ചിത്രീകരിക്കുന്ന ലൈഫ് ഭവനപദ്ധതിയിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരാന്‍ അഞ്ചംഗ ഉപസമിതിയെ യു.ഡി.എഫ് നിയമസഭകക്ഷിയോഗം ചുമതലെപ്പടുത്തി. ലൈഫ് പദ്ധതിയുടെ ഭാഗമായി രണ്ടുലക്ഷത്തിലേറെ വീടുകള്‍ നിർമിച്ചുനല്കിയെന്ന സര്‍ക്കാറിെൻറ അവകാശവാദം പൊള്ളയാണെന്ന് യോഗം വിലയിരുത്തി. ഇതിനുപിന്നിലെ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേതുടർന്നാണ് കെ.സി. ജോസഫിെൻറ നേതൃത്വത്തില്‍ അഞ്ചംഗ ഉപസമിതിക്ക് രൂപം നല്‍കിയത്.
പദ്ധതിയിൽ വീട് ലഭിച്ചെന്ന് അവകാശപ്പെടുന്നവരുടെ ഭവനങ്ങള്‍ സമിതി നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കും. തനിക്കെതിരായ വിജിലന്‍സ് കേസിൽ യു.ഡി.എഫിൽനിന്ന് കാര്യമായ പ്രതിരോധമുണ്ടായിെല്ലന്ന് വി.എസ്. ശിവകുമാർ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. ഇല്ലാത്ത സ്വത്തുകള്‍ ഉണ്ടെന്ന് പറഞ്ഞ് തന്നെ പ്രതിക്കൂട്ടിലാക്കാൻ നോക്കുകയാണ്.
ഒരിക്കല്‍ അന്വേഷിച്ച് തള്ളിയ പരാതിയിലാണ് ഊമക്കത്തിെൻറ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണമെന്നും ശിവകുമാര്‍ പറഞ്ഞു. ഇൗ കേസ് ലാഘവത്തോടെ കാണരുതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.