കോട്ടയം: ഉമ്മൻ ചാണ്ടിക്കുമുമ്പും ശേഷവും എന്നിങ്ങനെ പുതുപ്പള്ളിയുടെ ചരിത്രത്തെ വിഭജിക്കാം. പുതുപ്പള്ളിയിൽനിന്ന് പുതുപ്പള്ളിവരെ നീളുന്ന കുഞ്ഞൂഞ്ഞിെൻറ രാഷ്ട്രീയയാത്രയാണ് കഴിഞ്ഞ 50 വർഷത്തെ മണ്ഡലചരിത്രം.
പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചേർന്ന കൂട്ടുകെട്ട് അർധെസഞ്ചുറി പിന്നിടുേമ്പാൾ അത്യപൂർവ നേട്ടത്തിലാണ് മണ്ഡലവും നേതാവും. ഒരുതവണപോലും പരാജയമറിയാതെ അരനൂറ്റാണ്ട് ഒരുമണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുക- ദേശീയതലത്തിൽപോലും ഒരു കോൺഗ്രസ് നേതാവിന് അവകാശപ്പെടാനില്ലാത്ത േനട്ടം.
ഇതിെൻറ ആഘോഷ അലയൊലികൾ അടങ്ങും മുമ്പാണ് വീണ്ടും തെരഞ്ഞെടുപ്പ് ആരവം ഉയരുന്നത്. 1965ലും 1967ലും സി.പി.എമ്മിലെ ഇ.എം. ജോർജ് വിജയിച്ചത് ഒഴിച്ചാൽ ഒരിക്കൽപോലും ഇടതുപക്ഷത്തിന് ഇവിടെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. 1970 മുതൽ തുടർച്ചയായി ഉമ്മൻ ചാണ്ടിയാണ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്.
1957ലെ ആദ്യതെരഞ്ഞെടുപ്പിൽ പി.സി. ചെറിയാനിലൂടെ കോൺഗ്രസ് മണ്ഡലം സ്വന്തമാക്കി. 1960ലും അദ്ദേഹം വിജയം ആവർത്തിച്ചു. 1965ൽ തോമസ് രാജൻ കോൺഗ്രസിനായി രംഗത്ത് എത്തിയതോടെ പുതുപ്പള്ളി ഇടത്തേക്ക് ചാഞ്ഞു. സി.പി.എമ്മിലെ ഇ.എം. ജോർജിനായിരുന്നു വിജയം.
1835 വോട്ടിന് അദ്ദേഹം വിജയിച്ചു. 1967ലും ഇ.എം. ജോർജിലൂെട സി.പി.എം വിജയം ആവർത്തിച്ചു. പിന്നീട് ഒരിക്കൽപോലും ഇടതുപക്ഷത്തിനു ഈ മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല. 1970മുതൽ പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടിയാണ്.
27ാം വയസ്സിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയായിരുന്നു '70െല ഉമ്മൻ ചാണ്ടിയുടെ കന്നിപ്പോരാട്ടം. ദേശീയ തലത്തിൽ കോൺഗ്രസ് പിളർപ്പ് നേരിട്ട് നിൽക്കുന്ന സമയത്ത് പരീക്ഷണമെന്ന നിലയിൽ സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിലേക്ക് ഉമ്മൻ ചാണ്ടിയെ നിയോഗിക്കുന്നത്. നേതൃത്വത്തെ ഞെട്ടിച്ച് സിറ്റിങ് എം.എൽ.എ ഇ.എം. ജോർജിനെ പരാജയപ്പെടുത്തി 7233 വോട്ടിന് ഉമ്മൻ ചാണ്ടി വിജയിച്ചു.
1977, 80, 82, 87, 91,96, 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളിലും വിജയം തുടർന്നു. തുടർച്ചയായി 11 തവണ. 2011ൽ സുജ സൂസൻ ജോർജിനെ 33,255 വോട്ടിന് പരാജയപ്പെടുത്തിയതാണ് ഉയർന്ന ഭൂരിപക്ഷം. 1970ൽ നേടിയതാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ഇത്തവണ പുതുപ്പള്ളിയിലെ ആൾക്കൂട്ടംവിട്ട് തലസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി കൂടുമാറുമെന്ന് പ്രചാരണം ഉയർന്നെങ്കിലും ജീവിതം പുതുപ്പള്ളിയിൽ അലിഞ്ഞത് എന്ന പ്രസ്താവനയിലൂടെ ചർച്ചകൾക്ക് അദ്ദേഹം വിലങ്ങിട്ടു. മുൻ തെരഞ്ഞെടുപ്പുകളിൽ വിവിധ പരീക്ഷണങ്ങൾക്ക് മുതിർന്ന എൽ.ഡി.എഫ് ഇത്തവണ പ്രതീക്ഷയിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡിഎഫ് കാലങ്ങളായി ഭരിച്ചുവന്ന മണർകാട്, പുതുപ്പള്ളി എന്നീ പഞ്ചായത്തുകൾ പിടിച്ചെടുത്തതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ പകരുന്നത്. ചരിത്രത്തിൽ ആദ്യമായാണ് മണർകാട് പഞ്ചായത്തിൽ ഇടതു മുന്നണി അധികാരത്തിൽ വന്നതെങ്കിൽ 24 വർഷങ്ങൾക്കു ശേഷമാണ് പുതുപ്പള്ളി ചുവപ്പണിഞ്ഞത്.
നിയമസഭ മണ്ഡലത്തിലെ വാകത്താനം, പാമ്പാടി, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും ഇടതുപക്ഷത്തിനാണ് ഭരണം. മണ്ഡലത്തിലെ മീനടം, അയർക്കുന്നം പഞ്ചായത്തുകളിൽ മാത്രമാണ് വലതു ഭരണം.
പുതുപ്പള്ളി, പാമ്പാടി, അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകൾ ചേർന്ന നിയമസഭ മണ്ഡലമാണ് പുതുപ്പള്ളി. നേരത്തേ പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അയര്‍ക്കുന്നം, അകലക്കുന്നം, പള്ളിക്കത്തോട്, പനച്ചിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു മണ്ഡലം. പിന്നീട് പള്ളിക്കത്തോടും പനച്ചിക്കാടും മാറ്റി മണര്‍കാടും വാകത്താനവും പുതുപ്പള്ളിക്കൊപ്പമെത്തി.
1957 -പി.സി. ചെറിയാൻ (കോൺഗ്രസ്) -1396 (ഭൂരിപക്ഷം)
1960 -പി.സി. ചെറിയാൻ (കോൺഗ്രസ്) -7911
1965 -ഇ.എം. ജോർജ് (സി.പി.എം) -1835
1967 -ഇ.എം. ജോർജ് (സി.പി.എം) -5552
1970 -ഉമ്മൻ ചാണ്ടി -7288
1977 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -15910
1980 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -13659
1982 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -15983
1987 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -9164
1991 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -13811
1996 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -10155
2001 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -12575
2006 -ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -19,863
2011-ഉമ്മൻ ചാണ്ടി (കോൺഗ്രസ്) -33,255
2016- ഉമ്മൻ ചാണ്ടി(കോൺഗ്രസ്)- 27,092
നിയമസഭ -2016
ഉമ്മൻ ചാണ്ടി (യു.ഡി.എഫ്) -71597
ജെയ്ക് സി. തോമസ് (എൽ.ഡി.എഫ്) -44505
ജോർജ് കുര്യൻ (ബി.ജെ.പി) -15993
ഭൂരിപക്ഷം: 27, 092
ലോക്സഭ -2019
തോമസ് ചാഴികാടൻ (യു.ഡി.എഫ്) -63811
വി.എൻ. വാസവൻ (എൽ.ഡി.എഫ്) -39484
പി.സി. തോമസ് (എൻ.ഡി.എ) -20911
ഭൂരിപക്ഷം: 24327
തദ്ദേശ തെരഞ്ഞെടുപ്പ് -2020
എൽ.ഡി.എഫ് -52433
യു.ഡി.എഫ് -51570
എൻ.ഡി.എ -20169
ഭൂരിപക്ഷം: 863
പുരുഷന്മാർ-84,507
സ്ത്രീകൾ-88,194
ട്രാൻസ്ജെൻഡർ- 4
ആകെ- 1,72,705
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.