ന്യൂഡൽഹി: വ്യാജ പാൻകാർഡുകൾ തടയുന്നതിനാണ് പാൻകാർഡ് നൽകാൻ ആധാർ നിർബന്ധമാക്കുന്നതെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ആധാർ നിർബന്ധമാക്കിയാൽ വ്യാജ പാൻകാർഡ് തടയാനാകുമെന്ന് അറ്റോണി ജനറൽ മുകുൾ രോഹതഗി ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
വ്യാജനെന്ന് കണ്ടെത്തിയ 10 ലക്ഷം പാൻ കാർഡുകളാണ് റദ്ദാക്കിയത്. അതേസമയം, 113.7 കോടി ആധാർ കാർഡുകൾ നൽകിയതിൽ ഒന്നുേപാലും വ്യാജനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാർ ഏർപ്പെടുത്തിയതുവഴി പാവപ്പെട്ടവർക്കായുള്ള വിവിധ ആനുകൂല്യങ്ങളിലും പെൻഷൻ പദ്ധതികളിലും 50,000 കോടി രൂപ ലഭിച്ചതായി അറ്റോണി ജനറൽ പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾക്ക് പണമെത്തുന്നതും കള്ളപ്പണവും തടയാൻ ആധാർ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.