കൊടികുത്തരുതെന്ന നിലപാട് എല്ലാ കൊടികൾക്കും ബാധകമാണോ? -കാനം

തിരുവനന്തപുരം: പ്രവാസിയായ സുഗതൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കൊടികുത്തരുതെന്ന നിലപാട് എല്ലാ കൊടികൾക്കും ബാധകമാണോയെന്ന് ചോദിച്ച കാനം അങ്ങനെയെങ്കിൽ മാത്രം അത് തങ്ങൾക്കും ബാധകമാണെന്ന് അേദ്ദഹം പ്രതികരിച്ചു.

കൊടി കുത്തുന്നതല്ല കുറക്കേണ്ടത്. ആത്മഹത്യകൾ എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കേണ്ടത്-. കൊടികുത്തിയതു മൂലമാണ് സുഗതൻ ആത്മഹത്യ ചെയ്തതെങ്കിൽ നടപടി സ്വീകരിക്കാം. എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ ഉയർന്നിരിക്കുന്നത് വെറും ആരോപണം മാത്രമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകൾ ദൗർഭാഗ്യകരമാണെന്നായിരുന്നു എ.ഐ.വൈ.എഫ് നേതാക്കളുടെ പ്രതികരണം.

Tags:    
News Summary - Party Flag Issue: CPI Leader kanam rajendran attack to Pinarayi Vijayan -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.