തിരുവനന്തപുരം: സർക്കാറിെൻറ ഭക്ഷ്യക്കിറ്റ് വാങ്ങാത്ത റേഷൻ കാർഡ് ഉടമകൾക്ക് ഒാണം കഴിഞ്ഞും വാങ്ങാമെന്ന് മന്ത്രി ജി.ആർ. അനിൽ. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭക്ഷ്യക്കിറ്റ് നൽകിയവരുടെ എണ്ണം 70 ലക്ഷം കടക്കും.
സാധനങ്ങൾ എത്തിച്ചില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് റേഷൻ കടയിലെത്തി കിറ്റ് വാങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം ഓണക്കിറ്റ് വിതരണത്തിൽ സർക്കാറിന് പിഴവ് സംഭവിച്ചെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാവർക്കും ഓണത്തിന് മുമ്പ് കിറ്റ് എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് നടപ്പാക്കിയില്ല.
സാമ്പത്തിക ഞെരുക്കത്തിൽപെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. സമയത്തിന് വിതരണം ചെയ്യാൻ കഴിയാത്തതുവഴി ഗുരുതരമായ പിഴവാണ് സർക്കാറിന് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.