മരുന്ന് വ്യാപാരത്തിൽ കണ്ണ് വെച്ച് ഫാർമസിസ്റ്റ് സൊസൈറ്റി 

മലപ്പുറം: ഒാൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്(എ.കെ.സി.ഡി.എ) വെല്ലുവിളി ഉയർത്തി രജിസ്ട്രേഡ് ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഫാർമസിസ്റ്റ് സൊസൈറ്റി ഒാഫ് കേരള (പി.എസ്.കെ) മരുന്ന് മൊത്തവ്യാപാര രംഗത്തേക്ക്. െമംബർ ഫാർമസിസ്റ്റുകളെ ചില്ലറ വ്യാപാരത്തിൽ സഹായിക്കുക ലക്ഷ്യമിട്ട് വിപണനത്തിന് സ്വന്തമായ വിതരണ സംവിധാനം സ്ഥാപിക്കാനാണ് പി.എസ്.കെ പദ്ധതി. മരുന്ന് ഉൽപാദകരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചാണ് വിതരണ സംവിധാനം ഒരുക്കുന്നത്. സൊസൈറ്റി 20 ശതമാനം വിലക്കുറവിൽ ഫാർമസികൾക്ക് മരുന്ന് നൽകും. 

നിലവിൽ മരുന്ന് വ്യാപാരികളുടെ സംഘടനയായ എ.കെ.സി.ഡി.എ വഴിയാണ് പി.എസ്.കെ അംഗങ്ങൾ മരുന്ന് വാങ്ങുന്നത്. സൊസൈറ്റി സ്വന്തമായ വിതരണ സംവിധാനം സജ്ജമാക്കുന്നതോടെ മെംബർ ഫാർമസിസ്റ്റുകൾ മരുന്ന് വാങ്ങുന്നത് പുതിയ സംവിധാനം  വഴി മാത്രമാവും. മുൻനിര ഉൽപാദക കമ്പനികളിൽനിന്ന് വിതരണാവകാശം എടുക്കാൻ സൊസൈറ്റി നീക്കമാരംഭിച്ചു. മരുന്ന് സ്റ്റോക്ക് ചെയ്യാനും വിതരണത്തിനുമായി പ്രധാന സ്ഥലങ്ങളിൽ വെയർഹൗസ് സജ്ജമാക്കും. സെപ്റ്റംബറിൽ പുതിയ സംവിധാനം നിലവിൽവരും. 

നിലവിൽ സംസ്ഥാനത്ത് പി.എസ്.കെയുമായി ബന്ധപ്പെട്ട് ആയിരത്തിലധികം മെഡിക്കൽ ഷോപ്പുകളുണ്ട്. പുതിയ സംവിധാനത്തിൽ സൊസൈറ്റി അംഗത്വമില്ലാത്തവർക്കും വ്യാപാരബന്ധം ലക്ഷ്യമിട്ട് അഫിലിയേഷൻ നൽകും. മെഡിക്കൽ ഷോപ്പിലെ രജിസ്േട്രഡ് ഫാർമസിസ്റ്റിനെ കസ്റ്റമർ ആക്കണമെന്ന ഉപാധിയോടെയായിരിക്കും ഇത്. പി.എസ്.കെ അംഗങ്ങൾക്കും അല്ലാത്തവർക്കും 5,000 രൂപയാണ് വിതരണാവകാശ ഫീസ്. ഇത് പ്രവർത്തന മൂലധനമായി സൊസൈറ്റി മൊത്തവ്യാപാരത്തിൽ നിക്ഷേപിക്കും.  

Tags:    
News Summary - pharmasist society eye on drug business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.