തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ യു.ഡി.എഫിെൻറ ശീലമല്ല ഇടത് സർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫിെൻറ കാലത്ത് മാനദണ്ഡമില്ലാതെ ഇഷ്ടംപോലെ ആളുകളെ നിയമിക്കുകയായിരുന്നു. ഇപ്പോൾ മാനദണ്ഡം അനുസരിച്ചാണ് സ്ഥിരപ്പെടുത്തൽ.
ഒരു രാഷ്ട്രീയ പരിഗണനയും ഇക്കാര്യത്തിലില്ല. പത്ത് വർഷമോ അതിലധികമോ കാലം താൽക്കാലികമായി ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഇപ്രകാരം സ്ഥിരപ്പെടുത്തുേമ്പാൾ അർഹരായ ആരെയെങ്കിലും ഒഴിവാക്കുകയോ അനർഹരെ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ റാങ്ക് ലിസ്റ്റിലുള്ള ഒരാൾക്കും തൊഴിലവസരം നഷ്ടപ്പെടില്ല. നിയമനം പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം താൽക്കാലികമായി ജോലിചെയ്തവരെ മാത്രമാണ് സ്ഥിരപ്പെടുത്തുന്നത്. അതിനാൽതന്നെ അവരാരും ഇൗ സർക്കാറിെൻറ കാലത്ത് നിയമനം നേടിയവരുമല്ല.
ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായി സർക്കാർ തീരുമാനമെടുക്കില്ല. ഇടപെടൽവഴി ജോലി കൊടുക്കാനും കഴിയില്ല. അതേസമയം, നാട്ടിൽ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. തട്ടിപ്പിന് ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമായ അന്വേഷണം നടക്കും. അതിെൻറ ഭാഗമായ നടപടികളിലേക്കും പോകുമെന്ന് തൊഴിൽ വാഗ്ദാനവുമായി ബന്ധപ്പെട്ട സരിത നായരുടെ ഫോൺ സംഭാഷണം സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.