പാലക്കാട്: ഇ. ശ്രീധരൻ ബി.ജെ.പിയിൽ എത്തിയപ്പോൾ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് വിദഗ്ധനും ബി.െജ.പി ആയാൽ ആ സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്തും വിളിച്ച് പറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാം -മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്നം ഉയർന്നുവരുന്നെങ്കിൽ എല്ലാവരുമായും ചർച്ച ചെയ്ത് മാത്രമേ നടപ്പിലാക്കുകയുള്ളൂ. ബാക്കിയെല്ലാം വിധി വന്നതിനുശേഷം ചർച്ച ചെയ്യാം. ആശയക്കുഴപ്പം വേണ്ട. ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.