തിരുവനന്തപുരം: കൃത്യമായ ഉത്തരവാദിത്വത്തോടെ പ്രശംസനീയമായാണ് മാധ്യമപ്രവർത്തകർ കോവിഡ് വിഷയത്തിലിടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ വാർത്തകൾക്ക് പ്രാധാന്യംനൽകാതെ ശരിയായ രീതിയിൽ പ്രവർത്തിച്ചതിന് മാധ്യമങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കർണാടക കലബുർഗിയിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജോലിയിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. രോഗികളുമായി അടുത്തിടപഴകുന്നതും നേരിട്ട് വാർത്ത ശേഖരിക്കുന്നതും ഒഴിവാക്കണം. വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചാനൽ മൈക്കിെൻറ കാര്യത്തിലും ജാഗ്രത പുലർത്തണം. ആധികാരിക റിപ്പോർട്ടുകൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്നും സംസ്ഥാനത്ത് വീടുകളിൽ 7375പേരും ആശുപത്രികളിൽ 302പേരും നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.