യു.ഡി.എഫ് സമരത്തിന് പിന്തുണയുമായി പി.ജെ. ജോസഫ്

തൊടുപുഴ: യു.ഡി.എഫിെൻറ െതാടുപുഴയിലെ രാപകൽ സമരത്തിൽ അഭിവാദ്യം അർപ്പിക്കാൻ കേരള കോൺഗ്രസ്^എം വർക്കിങ് െചയർമാൻ പി.ജെ. ജോസഫ്. സമദൂരം  പാർട്ടി നയമായി പ്രഖ്യാപിച്ചിരിക്കെയാണ്   മാണി ഗ്രൂപ്  വർക്കിങ് ചെയർമാനായ ജോസഫ്, യു.ഡി.എഫ് സമരത്തിന്  പിന്തുണയുമായെത്തിയത്. സമ്മേളനപ്പന്തലിെലത്തിയ അദ്ദേഹം, കുറച്ചുനേരം പ്രവർത്തകർക്കൊപ്പം ഇരുന്ന് പ്രസംഗവും കഴിഞ്ഞാണ് മടങ്ങിയത്. 

കേരള കോൺഗ്രസ്-എം ഏത് മുന്നണിയുടെ ഭാഗമാകുമെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ലാതിരിക്കെ, ജോസഫിെൻറ വരവ് തെൻറ നിലപാട് മുൻകൂട്ടി പ്രഖ്യാപിക്കുന്നതിന് തുല്യമായി. നേരത്തേതന്നെ ജോസഫിെൻറ യു.ഡി.എഫ് ആഭിമുഖ്യം പ്രകടമായിരുെന്നങ്കിലും പൊതുവേദിയിൽ ഇത്തരത്തിലൊരു നിലപാട് ആദ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത കട്ടപ്പനയിലെ  പട്ടയമേളയിൽ  റോഷി അഗസ്റ്റ്യൻ എം.എൽ.എ ചുക്കാൻ പിടിച്ച് രംഗത്തുണ്ടായിരുന്നെങ്കിലും അതിൽ പെങ്കടുക്കാതെ, യു.ഡി.എഫ് ബഹിഷ്കരണത്തോട്  ജോസഫ് അനുഭാവം പ്രകടിപ്പിച്ചിരുന്നു. 

യൂത്ത് കോൺഗ്രസ്,- കെ.എസ്.യു നേതാക്കളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിക്കാൻ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ പെങ്കടുത്തും ജോസഫ് വിഭാഗം യു.ഡി.എഫ് വിധേയത്വം പ്രകടമാക്കിയിരുന്നു. ജോസഫിെൻറ വിശ്വസ്തനായ പാർട്ടി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബാണ് ഹർത്താലിനെ പിന്തുണച്ച് രംഗത്തെത്തിയത്.  അന്നു പേക്ഷ, ജോസഫ് പ്രത്യക്ഷനിലപാടെടുത്തിരുന്നില്ല. 

വ്യാഴാഴ്ച രാപകൽ സമരപരിസരത്ത് നടന്ന ‘ബാൾ റൺ’പരിപാടി ഉദ്ഘാടനം െചയ്ത ജോസഫ് , തുടർന്ന് യു.ഡി.എഫ് സമരസ്ഥലത്തേക്ക് എത്തുകയായിരുന്നു. മുന്നണി ജില്ല െചയർമാൻ എസ്. അശോകൻ, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജി.എസ്.ടിക്കും പെട്രോളിയം വിലവർധനക്കുമെതിരായ പ്രക്ഷോഭം ജനകീയ സമരമാണെന്നും അഭിവാദ്യമർപ്പിക്കുന്നതായും ജോസഫ് പറഞ്ഞു.

രാഷ്ട്രീയമാനം നൽകേണ്ടതില്ല  -ജോസഫ്
തൊടുപുഴ: രാഷ്ട്രീയനിലപാടിൽ മാറ്റമില്ലെന്നും പാർട്ടിയുടെ ചരൽകുന്ന് ക്യാമ്പിലെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് യു.ഡി.എഫ് സമരമെന്നതിനാലാണ് ‘രാപകൽ സമര’ത്തിൽ പെങ്കടുത്ത് അഭിവാദ്യം അർപ്പിച്ചത്. ഇതിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - pj joseph attend UDF protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.