പോക്സോ കേസ്: 21 വര്‍ഷം കഠിന തടവ്

തിരൂർ: 16 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മധ്യവയസ്കന് 21 വര്‍ഷം കഠിന തടവും ഒരു മാസം തടവും 55,000 രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരിങ്ങാവൂർ മില്ലുംപടി സ്വദേശി പടിക്കപറമ്പിൽ മുഹമ്മദ് ബഷീര്‍ എന്ന മാനുവിനെ (45) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 14 മാസം കഠിന തടവുകൂടി അനുഭവിക്കണം.

തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സി.ആര്‍. ദിനേശാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതി സമാനമായ രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുകയാണ്.2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.

കുട്ടി കളിക്കാന്‍ പോകുന്ന സമയത്ത് കൂട്ടിക്കൊണ്ടുപോയി വെറ്റിലത്തോട്ടത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.കൽപകഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എസ്.കെ. പ്രിയനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അയിഷ പി. ജമാല്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഹാജറായി. തിരൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സീമ പ്രോസിക്യൂഷനെ സഹായിച്ചു.

Tags:    
News Summary - POCSO case: 21 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.