ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി വനിത ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പൊലീസുകാരനെതിരെ കേസെടുത്തു

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. കൊച്ചി സ്വദേശിനിയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറുമാണ് പീഡനത്തിനിരയായത്.

തൃശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. വിവാഹ വാഗ്ദാനം നൽകി തിരുവന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ തമ്പാനൂർ പോലീസ് കേസെടുത്തു.

ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. അവിവാഹിതൻ എന്നുപറഞ്ഞ് ബന്ധം സ്ഥാപിച്ച ഇയാൾ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നൽകി.

കണ്ണിന് പ്രശ്നമുണ്ടെന്നും ചികിത്സക്കായി കൂട്ടുവരണമെന്നും പറഞ്ഞാണ് യുവതിയെ തിരുവനന്തപുരത്തെത്തിക്കുന്നത്. ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. തിരിച്ച് മടങ്ങിയതിന് ശേഷമാണ് ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുള്ളതായി അറിയുന്നത്. സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യ കർണാടക സ്വദേശിയാണ്. വയനാട്ടിൽ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതി കേരളം വിട്ടതായി സൂചനയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

Tags:    
News Summary - promised marriage and molested; A case was registered against the policeman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.