കോട്ടയം: കാനം രാജേന്ദ്രനെയും പിണറായി വിജയൻ നിർവീര്യനാക്കിയെന്ന് പി.ടി. തോമസ് എം.എൽ.എ. മുഖ്യമന്ത്രിക്കെതി രെ ഭയമില്ലാതെ സംസാരിക്കുന്ന ഏക ഭരണപക്ഷ നേതാവായിരുന്നു കാനം. എന്നാൽ, കാനവും ഇപ്പോൾ മൗനത്തിലായി. ഭയപ്പെടുത്തി ഒ പ്പംനിർത്തുകയെന്ന തന്ത്രം തന്നെയാണോ കാനത്തിനെതിരെയും പ്രയോഗിച്ചതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭരണപക്ഷ നേതാക്കളെയും എം.എൽ.എമാരെയും ഭയപ്പെടുത്തി പിണറായി ഒപ്പംനിർത്തിയിരിക്കുകയാണ്. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നായി പിണായി മാറി. മുഖ്യമന്ത്രി നിയമസഭയില്‍നിന്ന് ഒളിച്ചോടുകയാണ്. പ്രതിപക്ഷത്തിെൻറ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുന്നില്ല. കേന്ദ്രത്തില്‍ മോദി ചെയ്യുന്നതുപോലെ തനിക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടതിന് പിണറായി 44പേരെ സസ്‌പെൻഡ് ചെയ്യുകയും 121 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കേരളത്തെ മുഴുവന്‍ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിണായിയുടെ അതിരുകടന്ന നടപടി ഓരോ ദിവസവും വര്‍ധിക്കുകയാണ്.
രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമാണ്. ഇതിന് പൊലീസിൽ പ്രത്യേക സെല്‍തന്നെ രൂപവത്കരിച്ചിട്ടുണ്ട്. കോടതിെയ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സന്നാഹം തന്നെയുണ്ടെന്നു തോമസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.