കോട്ടയം: വിഷുവരുേമ്പാൾ കൊന്നപൂക്കുന്ന പോലെയാണ് തെരഞ്ഞെടുപ്പ് വരുേമ്പാൾ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് വോട്ടുകൾ വീഴുന്നത്. ആരും ഒന്നും പ്രത്യേകിച്ച് ചെയ്തിെല്ലങ്കിലും ഈ രണ്ടുകാര്യവും കൃത്യമായി സംഭവിച്ചുകൊണ്ടിരിക്കും.
ഉമ്മൻ ചാണ്ടി ആദ്യമായി എം.എൽ.എയായ ദിവസം ജനിച്ച പുതുപ്പള്ളിയിലെ വോട്ടർമാർക്ക് ഇപ്പോൾ 52 വയസ്സുണ്ടാകും. അന്നുമുതൽ ഇന്നുവരെയുള്ള കാലം മുഴുവനെടുത്താലും ഉമ്മൻ ചാണ്ടി എന്ന പേര് കേൾക്കാത്ത ഒരു ദിവസംപോലും അവരുടെ ജീവിതത്തിൽ ഉണ്ടാകാനിടയില്ല. കടലും ഉപ്പുംപോലെ അത്രമേൽ പരസ്പരം അലിഞ്ഞുകിടക്കുകയാണ് ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും. വീട്ടുകാർക്ക് ഉമ്മൻ ചാണ്ടിയെ കിട്ടുന്നില്ല എന്ന പരാതി പണ്ടുമുതലേ ഉയരാറുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പായാൽ നാട്ടുകാർക്കും ഉമ്മൻ ചാണ്ടിയെ കിട്ടില്ല.
യു.ഡി.എഫ് മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിലെ സൂപ്പർ താരപ്രചാരകനായ ഉമ്മൻ ചാണ്ടിയെ ഇക്കുറി പുതുപ്പള്ളിക്കാർക്ക് കിട്ടിയത് രണ്ടര ദിവസമാണ്. ആ സമയം മുഴുവൻ പഞ്ചായത്തുകൾതോറും ഓട്ടപ്രദക്ഷിണം നടത്തി തീർത്തു. ഉമ്മൻ ചാണ്ടിയില്ലെങ്കിലും പ്രചാരണം മുറക്ക് നടക്കുന്നുണ്ട്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ രാധ വി. നായരും മാത്തച്ചൻ താമരശ്ശേരിയുമാണ് ചുക്കാൻ പിടിക്കുന്നത്. പുതുപ്പള്ളിയിലെ വോട്ടറായ ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പിെൻറ ഒരു കണ്ണും സദാ അവിടെയുണ്ട്. യു.ഡി.എഫ് പ്രവർത്തകർ മൂന്നുവട്ടം വീടുകൾ സന്ദർശിച്ചുകഴിഞ്ഞു. യു.ഡി.എഫിെൻറ അഭ്യർഥന, സർക്കാറിനെതിരായ കുറ്റപത്രം, പ്രകടന പത്രിക എന്നിവ ഓരോ വോട്ടറിലും എത്തിയെന്ന് ഉറപ്പാക്കി. ബൂത്തുതല കമ്മിറ്റികൾക്ക് കീഴിലാണ് പ്രചാരണം. മണ്ഡലം കമ്മിറ്റികൾ ഇത് നിരീക്ഷിക്കുന്നു. അതിനു മുകളിൽ നിയോജക മണ്ഡലം കമ്മിറ്റിയുണ്ട്. യുവാക്കളും വനിത പ്രവർത്തകരും പ്രത്യേക സംഘങ്ങളായി വീടുകൾ കയറുന്നുണ്ട്.
അര നൂറ്റാണ്ടിനിടെ എന്തെങ്കിലും ആവശ്യത്തിനായി ഉമ്മൻ ചാണ്ടിയെ ബന്ധെപ്പടാത്ത ഒരു കുടുംബവും പുതുപ്പള്ളിയിലുണ്ടാവില്ല. എല്ലാ വീടുകളുമായി ആത്മബന്ധം പുലർത്തുന്നതിൽ അദ്ദേഹവും പ്രത്യേക ശ്രദ്ധ കൊടുക്കാറുമുണ്ട്. എവിടെപ്പോയാലും മണ്ഡലത്തിൽ നടക്കുന്ന ഓരോ സംഭവവും ഉമ്മൻ ചാണ്ടി അറിയും. പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കും. കുടുംബക്കാരെ കല്യാണം വിളിക്കുന്നപോലൊരു മര്യാദമാത്രമാണ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിലെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.