പെരിന്തൽമണ്ണ: പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവിെൻറ പേരിൽ ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച വിവാദ തടയണ സംബന്ധിച്ച് പെരിന്തൽമണ്ണ ആർ.ഡി.ഒ അജീഷ് കുന്നത്ത് മലപ്പുറം ജില്ല കലക്ടർ അമിത് മീണക്ക് റിപ്പോർട്ട് നൽകി. തടയണ അനധികൃതമാണെന്ന് ജിയോളജി വകുപ്പും വനത്തിലൂെടയുള്ള സ്വാഭാവിക നീരൊഴുക്ക് തടഞ്ഞാണ് നിർമാണമെന്ന് വനംവകുപ്പും നേരത്തെ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, തടയണ സ്ഥിതി െചയ്യുന്ന ഉൗർങ്ങാട്ടിരി പഞ്ചായത്ത് റിപ്പോർട്ട് ൈവകിപ്പിച്ചത് വിമർശനത്തിനിടയാക്കി. തുടർന്ന് ആർ.ഡി.ഒ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയതിനെത്തുടർന്ന് നൽകിയ വിശദീകരണത്തിൽ തടയണ നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കി. 2015ൽ നിർമാണം നടക്കുേമ്പാൾ തന്നെ സ്റ്റോപ് മെമ്മോ നൽകിയിരുന്നതായും ആർ.ഡി.ഒയെ അറിയിച്ചു. ഗ്രാമപഞ്ചായത്ത്, വനം, ജിയോളജി വകുപ്പുകളുടെ വിശദീകരണം തടയണ അനധികൃതമാണെന്ന് സ്ഥിരീകരിക്കുന്നതാണ്. വനത്തിലൂടെയുള്ള നീരൊഴുക്ക് തടഞ്ഞുള്ള നിർമാണം നിയമവിരുദ്ധമാകയാൽ പൊളിച്ചുമാറ്റാൻ കലക്ടർ ഉത്തരവിടുമെന്ന പ്രതീക്ഷയിലാണ് വകുപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.