കണ്ണൂര്‍: കെ.എം.സി.സി ഏര്‍പ്പെടുത്തിയ ചാർേട്ടഡ് വിമാനത്തിലെത്തിയ പ്രവാസികള്‍ കണ്ണൂരില്‍ ഏറെനേരം വലഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ച കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജില്ലയിലെ 53 പേരാണ് കെ.എസ്.ആര്.ടി.സി ബസില്‍ പുലര്‍ച്ച 5.30ഓടെ കണ്ണൂരില്‍ എത്തിയത്.
എന്നാൽ, തങ്ങൾക്ക് ആവശ്യമായ ക്വാറൻറീൻ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്രക്കാര്‍ വരുന്നത് തങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ജില്ല ഭരണാധികാരികള്‍ നല്‍കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഷാര്‍ജ കെ.എം.സി.സി അഴീക്കോട് മണ്ഡലം കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത റാസല്‍ഖൈമയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇവര്‍ കോഴിക്കോട്ട് വിമാനമിറങ്ങിയത്. കണ്ണൂര്‍ ജില്ലക്കാര്‍ക്കു പുറമെ കാസര്‍കോട്, കോഴിക്കോട് ജില്ലകളിലുള്ളവരും വിമാനത്തില്‍ ഉണ്ടായിരുന്നു.
ഗര്‍ഭിണികള്‍, രോഗികള്‍, വിസ റദ്ദാക്കപ്പെട്ടവര്‍, കുട്ടികള്‍ എന്നിങ്ങനെയുള്ള യാത്രക്കാരായിരുന്നു വിമാനത്തില്‍ കൂടുതലും. കോവിഡ് പരിശോധന ഫലം നെഗറ്റിവായതിെൻറ റിപ്പോര്‍ട്ടുമായാണ് ഇവര്‍ വിമാന യാത്ര ഉറപ്പാക്കിയത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസിലെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സിനു സമീപത്താണ് ഇറക്കിയത്. എന്നാല്‍, ഇവരെ സ്വീകരിക്കാനോ ക്വാറൻറീന് കേന്ദ്രങ്ങളിലേക്ക് മാറ്റാനോ അധികൃതര്‍ സൗകര്യമൊന്നും ഒരുക്കിയിരുന്നില്ല.
ബുധനാഴ്ച വൈകീട്ട് ഭക്ഷണംകഴിച്ച് വിമാനത്തില്‍ കയറിയ ഇവരില്‍ പലരും ക്ഷീണിതരായിരുന്നു. പിന്നീട് മുസ്ലിം ലീഗ് ജില്ല നേതൃത്വവും കെ.എം. ഷാജി എം.എല്‍.എയും ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രാഥമിക സൗകര്യത്തിനു സ്പോര്‍ട്സ് ഡിവിഷന് ഹോസ്റ്റലില്‍ സൗകര്യമൊരുക്കി. ലീഗ് പ്രവർത്തകർ ഇവർക്ക് ഭക്ഷണം എത്തിച്ചിരുന്നു. പിന്നീട് ക്വാറൻറീന് സൗകര്യത്തിനുള്ള നടപടികളും പൂര്‍ത്തിയായി.
ഇവരെ കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് വനിത യതീംഖാന ഹോസ്റ്റല്‍, കണ്ണൂരിലെ സംഗമം ടൂറിസ്റ്റ് ഹോം, തളിപ്പറമ്പിലെ സാമ്രാട്ട് ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലേക്കു മാറ്റി. നാലുപേര്‍ ഹോം ക്വാറൻറീനിലും പ്രവേശിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.