തിരുവനന്തപുരം: മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണ പാദസരം വിഴുങ്ങിയ മോഷ്ടാവിെൻറ വിസർജ്യത്തിൽനിന്ന് തൊണ്ടിമുതൽ കണ്ടെത്താനുള്ള പൊലീസിെൻറ കാത്തിരിപ്പിന് വിരാമം. വിസർജന സമയത്ത് കിട്ടിയ കൊളുത്തുമായി പൊലീസ് 'ദൗത്യം' പൂർത്തിയാക്കി. തെളിവ് ലഭിച്ചതോടെ പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് സിദ്ദീഖിനെ (42) ജില്ല ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ടാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയെ അനുസ്മരിക്കും വിധം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ ചുമലില്‍ കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയുടെ നാലരഗ്രാം സ്വര്‍ണ പാദസരം മുഹമ്മദ് സിദ്ദീഖ് മോഷ്ടിക്കുകയായിരുന്നു. പാലക്കാട്ട് നിന്നെത്തിയ അധ്യാപക ദമ്പതിമാരായ അജികുമാറിെൻറയും മിനിയുടെയും മകളുടെ പാദസരമാണ് മോഷ്ടിച്ചത്. കാരോടുള്ള സ്വന്തം വീട്ടിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്നു അവര്‍. ഈ സമയം മുഹമ്മദ് സിദ്ദീഖ്, മിനിയുടെ പിറകിലത്തെ സീറ്റിലിരുന്ന് കുഞ്ഞിെൻറ പാദസരം മോഷ്ടിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന കുട്ടി കാൽ വേദനിച്ച് കരഞ്ഞതോടെയാണ് പാദസരം നഷ്ടമായതായി കണ്ടത്. തുടർന്ന് യാത്രക്കാരെ പരിശോധിക്കുന്ന തക്കത്തിൽ സിദ്ദീഖ് ബസിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. അവിടെയുണ്ടായിരുന്ന പൊലീസും നാട്ടുകാരും പുറകെ ഓടി പിടികൂടി.
തുടർന്നുള്ള ദേഹപരിശോധനയിൽ പാദസരം കിട്ടിയില്ല. തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. ഓട്ടത്തിനിടയിൽ ഇയാൾ പാദസരം വിഴുങ്ങിെയന്ന സംശയത്തെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് വയർ സ്കാൻ ചെയ്തപ്പോഴാണ് തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്നാണ് വിസർജ്യത്തിലൂടെ പുറത്തെത്തിക്കാമെന്ന പദ്ധതി ഉദിച്ചത്. പക്ഷേ, സിനിമയില്‍ മാല മുഴുവനായി ലഭിക്കുന്നുണ്ടെങ്കിലും ഇവിടെ പാദസരത്തിെൻറ കൊളുത്ത് മാത്രമേ രണ്ട് ദിവസമായി മെഡിക്കൽ കോളജിൽ കൂട്ടിരുന്ന പൊലീസിന് ലഭിച്ചുള്ളൂ.
പാദസരത്തിെൻറ ബാക്കി ഭാഗം ആദ്യ ദിവസമോ മറ്റോ വിസര്‍ജ്യത്തിലൂടെ പുറത്തുപോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെയും പൊലീസിെൻറയും നിഗമനം. കൊളുത്ത് കിട്ടിയതോടെ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് സിദ്ദീഖിനെ അട്ടക്കുളങ്ങര ജില്ല ജയിലിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.