ആർ.എസ്.എസിന്‍റെ തത്ത്വശാസ്ത്രം ഹിറ്റ്ലറുടേതെന്ന് പിണറായി 

കോഴിേക്കാട്: ബി.ജെ.പിയെ നിയന്ത്രിക്കുന്ന ആർ.എസ്.എസിെൻറ തത്ത്വശാസ്ത്രം ഹിറ്റ്ലറിൽനിന്നും സംഘടനാരൂപം മുേസാളിനിയിൽ നിന്നുമാണ് കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി  വിജയൻ. അതിനാൽതന്നെ ആർ.എസ്.എസിെൻറ ആശയം ഭരതീയമായ ഒന്നല്ല. അത് തീർത്തും  ജനവിരുദ്ധ സിദ്ധാന്തങ്ങളെ പിൻപറ്റിയുള്ളതാെണന്നും അദ്ദേഹം പറഞ്ഞു. കേളു ഏട്ടൻ  പഠനഗവേഷണ കേന്ദ്രം വർഗീയ ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘടാനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

യഹൂദരായ ന്യൂനപക്ഷത്തെ കൂട്ടക്കൊലചെയ്ത  ജർമനിയിലെ ഹിറ്റ്ലറെ ലോകമെമ്പാടുമുള്ള സംഘടനകൾ എതിർത്തപ്പോൾ അദ്ദേഹത്തെയും  ആ പ്രത്യയശാസ്ത്രത്തെയും അനുകൂലിച്ചവരാണ് ആർ.എസ്.എസുകാർ. ഹിറ്റ്ലർ ജർമനിയിൽ  സ്വീകരിച്ച സമീപനം ഭാരതത്തിലെ പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുമെന്നാണ്  ഗോൾവാൾക്കർ ‘നാം നമ്മുടെ ദേശീയത നിർവചിക്കുന്നു’ എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.  

അടിസ്ഥാനപരമായി വ്യത്യാസമുള്ള സമൂഹത്തെ ഏകീകൃത രീതിയിലേക്ക് കൊണ്ടുവരുക  പ്രയാസമാണെന്നാണ് ഹിറ്റ്ലർ പറഞ്ഞത്. അതിനാലാണ് അവിടത്തെ ന്യൂനപക്ഷമായ യഹൂദരെയും  കമ്യൂണിസ്റ്റുകളായ ബോൾഷെവിക്കുകളെയും ശത്രുക്കളായി കണ്ടത്. ഇതുൾക്കൊണ്ടാണ്  സംഘ്പരിവാർ ശക്തികൾ ഇന്ത്യയിൽ മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകൾ എന്നിവെര  ശത്രുക്കളായി കാണുന്നെതന്നും അദ്ദേഹം പറഞ്ഞു. 

ആർ.എസ്.എസിെൻറ സ്ഥാപക  നേതാക്കളിലൊരാളായ വി.എസ്. മുഞ്ചെ ലോക രാജ്യങ്ങൾ സഞ്ചരിച്ചാണ് ഇറ്റലിയിലെ മുേസാളിനിയുടെ ഫാഷിസ്റ്റ് സംഘടന രീതി ൈകക്കൊണ്ടത്. ഇതാണ് ശാഖയെന്ന പേരിൽ  നടക്കുന്നതെന്നും പിണറായി പറഞ്ഞു. 

Tags:    
News Summary - RSS keeps Hitler Philosophy says Pinarayi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.