ആർ.എസ്.എസ് പ്രവർത്തക‍െൻറ കൊലപാതകം: പ്രതികൾ  ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി

തിരുവനന്തപുരം:  ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളെല്ലാം പൊലീസിന് ലഭിച്ചു. ശനിയാഴ്ച കൊലപാതകത്തിനു ശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞ കേന്ദ്രങ്ങളിൽനിന്നാണ് ആയുധങ്ങൾ പിടികൂടിയത്. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇൻറലിജൻസ് നിർദേശത്തി‍െൻറ അടിസ്ഥാനത്തിൽ രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്.

കേസിലെ ഒമ്പതാം പ്രതി സജുകുര്യനെ 24 മണിക്കൂർ പൊലീസ് കസ്റ്റഡിക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കി കസ്റ്റഡിയിലുള്ള 10 പ്രതികളുമായി വരും ദിവസങ്ങളിൽ തെളിവെടുപ്പ് തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു. 

കേസിൽ പ്രതിയായ 12 പേർക്കെതിരെയും രണ്ടു പുതിയ വകുപ്പുകൾകൂടി ചുമത്തി. പട്ടികജാതി -വർഗക്കാർക്കെതിരായ അതികമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് കൊലപാതകം, അന്യായമായി സംഘം ചേരൽ എന്നിവക്ക് പുറമേ ചേർത്തത്. ജൂലൈ 29നാണ് ഡി.ൈവ.എഫ്.ഐ പ്രവർത്തകനായ മണിക്കുട്ടെൻറ നേതൃത്വത്തിെല 11 അംഗസംഘം രാജേഷിനെ രാത്രിയിൽ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവർത്തകർ തമ്മിൽ പച്ചക്കുന്ന് കോളനിയിൽ നിലനിന്ന സംഘർഷവും ഇതിനെത്തുടർന്ന് കേസിലെ 12ാം പ്രതി വിഷ്ണുമോഹനെ രാജേഷ് മർദിച്ചതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - RSS worker Rajesh's murder; police found weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.