തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മാപ്പപേക്ഷയിൽ ആത്മാർഥതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശബരിമല പ്രശ്നത്തിൽ ശക്തമായ നിലപാടെടുത്തത് യു.ഡി.എഫാണ്. പാർലമെന്‍റിലും നിയമസഭയിലും യു.ഡി.എഫ് ശബരിമലക്കായി പോരാടിയെന്നും ഉമ്മൻചാണ്ടിപറഞ്ഞു.
വിശ്വാസികൾക്കെതിരെ സത്യവാങ്മൂലം നൽകിയത് എൽ.ഡി.എഫ് സർക്കാറാണ്. സത്യവാങ്മൂലത്തെ കുറിച്ച് എൽ.ഡി.എഫ് നിശബ്ദത പാലിക്കുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സ്ത്രീകളെ ചാക്കിൽകെട്ടി ശബരിമലയിലെത്തിച്ചത് ആരാണെന്നായിരുന്നു ശബരിമല സംബന്ധിച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസന്‍റെ ചോദ്യം.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ 100 ദിവസം കൊണ്ട് ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തും. ഇപ്പോൾ ശബരിമല വിഷയം വീണ്ടും ഉയർത്തിയത് കടകംപള്ളി സുരേന്ദ്രനാണെന്നും ഹസൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.