കൊച്ചി: ശബരിമല ദർശനത്തിന് സംരക്ഷണം നൽകാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അത് രേഖാമൂലം നൽകണമെന് ന് തൃപ്തി ദേശായി. ശബരിമലയിൽ പോകാനാകില്ലെന്നും സുരക്ഷ നൽകില്ലെന്ന് എഴുതി നൽകിയാൽ തങ്ങൾ മടങ്ങിപ്പോകാമെന ്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി പൊലീസിനെ അറിയിച്ചു.
ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. ശബരിമല ദർശനത്തിന് തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സുരക്ഷ നൽകാനാവില്ലെന്ന് രേഖാമൂലം നൽകുന്നതിൽ പ്രശ്നമില്ലെന്ന് സ്റ്റേറ്റ് അറ്റോർണി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പൊലീസ് രേഖാമൂലമുള്ള മറുപടി തൃപ്തി ദേശായിക്ക് നല്‍കും. പ്രതിഷേധം കണക്കിലെടുത്ത് തൃപ്തി മടങ്ങണമെന്നും വിമാനത്താവളത്തിൽ പോകാനുള്ള സുരക്ഷ നൽകുമെന്നുമാണ് പൊലീസ് അറിയിച്ചത്.
ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്‍തി ദേശായി കേരളത്തിലെത്തിയത്. കൊച്ചി കമീഷണർ ഓഫീസിലെത്തിയ ഇവർക്കെതിരെ പ്രതിഷേധവുമായി ശബരിമല കർമ്മസമിതി പ്രവർത്തകർ തടിച്ചു കൂടി. സംഘത്തിനൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെൽപ്ലൈൻ പ്രവർത്തകൻ ശ്രീനാഥ് മുളക് സ്പ്രേ പ്രയോഗിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.