തിരുവനന്തപുരം: സുപ്രീംകോടതി വിധി മുറുകെപ്പിടിച്ച് ശബരിമല യുവതി പ്രവേശനത്തിൽ പ്രഖ്യാപിത നിലപാടിൽ മാറാതെ ചില ഒത്തുതീർപ്പ് സാധ്യതകൾ തുറന്നിട്ടായിരുന്നു സർക്കാറും എൽ.ഡി.എഫ് കക്ഷികളും വ്യാഴാഴ്ച സർവകക്ഷി യോഗത്തിെനത്തിയത്. ശബരിമലയിലെ ആചാരത്തിൽ മുറുകെപ്പിടിച്ചപ്പോഴും പൊതുസമൂഹത്തിൽ ആചാരങ്ങൾക്ക് വരുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ ആദ്യമായി തന്ത്രി, പന്തളം രാജകുടുംബവും തയാറായി. യോഗത്തിന് മുേന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തി. പ്രതിഷേധങ്ങളിൽനിന്ന് പിന്മാറണമെന്ന് യു.ഡി.എഫിനോടും ബി.ജെ.പിയോടും അഭ്യർഥിക്കാനേ സർക്കാറിന് കഴിയൂവെന്ന ധാരണയിൽ ഇരുവരുമെത്തി.
വിധി എന്തായാലും നടപ്പാക്കുമെന്ന് സർക്കാർ സുപ്രീംേകാടതിയെ അറിയിച്ചിരിക്കെ മറിച്ചൊരു സാധ്യതയിെല്ലന്ന് തന്ത്രി, പന്തളം രാജകുടുംബ പ്രതിനിധികളെ ധരിപ്പിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും കോടിയേരിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും ധാരണയായി. സ്ത്രീ പ്രവേശത്തിൽ പിന്നാക്കംപോകാൻ കോൺഗ്രസും ബി.ജെ.പിയും തയാറാവില്ലെങ്കിലും സർവകക്ഷി യോഗംവിളിച്ച് കോടതി നിലപാടടക്കം സാഹചര്യം വിശദീകരിക്കാൻ സർക്കാറിന് കഴിെഞ്ഞന്ന ആശ്വാസത്തിലാണ് സി.പി.എം. നേരത്തെ ഇത് തോന്നിയെങ്കിൽ നന്നായേനെ എന്ന് പ്രതിപക്ഷം കുത്തിയപ്പോൾ കാനം രാജേന്ദ്രൻ രക്ഷെക്കത്തി. മണ്ഡല-മകരവിളക്കാണ് പ്രധാന ഉത്സവം, അതിന് മുമ്പ് യോഗം വിളിച്ചത് നന്നായെന്നുപറഞ്ഞ് കാനം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.
തൃപ്തി ദേശായിയുടെ വരവിൽ അമിതശ്രദ്ധ കൊടുക്കാത്ത സർക്കാർ പ്രകോപനം ഒഴിവാക്കുന്നതിനാണ് പരമപ്രാധാന്യം നൽകുന്നത്. വിശ്വാസികൾക്ക് സംരക്ഷണം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ സർക്കാറിെൻറ മുഴുവൻ നിലപാട് അടങ്ങുന്നു. ആചാരത്തിെൻറ പേരിലുള്ള അഭിപ്രായവ്യത്യാസം തുടരുേമ്പാഴും തന്ത്രിമാരും, പന്തളം രാജകുടുംബത്തെയും മേശക്കപ്പുറത്ത് എത്തിക്കാനായത് വിജയമെന്നാണ് സർക്കാർ വിലയിരുത്തൽ.
മാത്രമല്ല, ചർച്ചക്കിടെ യുവതി പ്രവേശനത്തിൽ നിലപാട് മാറ്റമില്ലെന്ന് വ്യക്തമാക്കിയപ്പോഴും പൊതുവിൽ സമൂഹത്തിൽ ആചാരങ്ങൾ മാറിക്കൊണ്ടിരിക്കുെന്നന്നും മാറാനുള്ളതാണെന്നും അവർ പറഞ്ഞത് സർക്കാറിനെയും അദ്ഭുതപ്പെടുത്തി. ഗുണപരമായ മാറ്റമായാണ് ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.